5000 രൂപ കടം കൊടുക്കാത്ത ദേഷ്യത്തിൽആളൂരിൽ യുവാവിനെ കൊലപ്പെടുത്താൻശ്രമിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടിൽ വച്ച് 5000 രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധത്തിൽ കല്ലേറ്റുംകര വടക്കേ തലക്കൽ വീട്ടിൽ ഷാഹിൻഷായെ (30) തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച തിരുത്തിപ്പറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34), തിരുത്തിപ്പറമ്പ് കൊല്ലംപറമ്പിൽ വീട്ടിൽ അഖിൽ (33) എന്നിവരെ ആളൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. അഫ്സൽ അറസ്റ്റ് ചെയ്തു.

ജയനെതിരെ ആളൂർ പൊലീസ് സ്റ്റേഷനിൽ 2021ൽ ഒരു വധശ്രമ കേസും, 2024ൽ ഒരു അടിപിടി കേസും, മാള പൊലീസ് സ്റ്റേഷനിൽ 2021ൽ ഒരു അടിപിടി കേസും, ചാലക്കുടി പൊലീസ് സ്റ്റേഷനിൽ 2008ൽ ഒരു കൊലപാതക കേസും, 2008, 2012, 2020 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും, 2018ൽ യുവാവിനെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കവർച്ച നടത്തിയ കേസും അടക്കം 11ഓളം ക്രിമിനൽ കേസുകളുണ്ട്.

ജയനെ 2024ൽ കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നതും വിലക്കു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നയാളുമാണ്.

ആളൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സാബു, സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിജോ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, അരുൺ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *