വിൻസെന്റ്
ഇരിങ്ങാലക്കുട : ബ്രഹ്മകുളത്ത് പൊക്കത്ത് ദേവസ്സി മകൻ വിൻസെൻ്റ് (67) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 18) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ : മെറീന വിൻസെൻ്റ്
മക്കൾ : മഞ്ജു, വിനു, മനു
മരുമകൻ : ജോണി

വിൻസെന്റ്
ഇരിങ്ങാലക്കുട : ബ്രഹ്മകുളത്ത് പൊക്കത്ത് ദേവസ്സി മകൻ വിൻസെൻ്റ് (67) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 18) രാവിലെ 9.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ : മെറീന വിൻസെൻ്റ്
മക്കൾ : മഞ്ജു, വിനു, മനു
മരുമകൻ : ജോണി

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺ ക്ലബ്ബും, മെട്രോ ഹെൽത്ത് കെയറും, മെട്രോ ഐ കെയർ ഇരിങ്ങാലക്കുടയും സംയുക്തമായി ഏപ്രിൽ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇരിങ്ങാലക്കുട കനാൽ ബേസിലുള്ള പട്ട്യാര സമുദായം ഹാളിൽ വച്ച് സൗജന്യ നേത്ര – എല്ലുരോഗ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പ്രശസ്ത ജനറൽ മെഡിസിൻ വിഭാഗം ഡോ. എം.ആർ. രാജീവ്, ഡോ. രജനി, ഡോ. കെ.പി. ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
പട്ട്യാര സമുദായം സെക്രട്ടറി വി. സുകുമാരൻ ഉദ്ഘാടനം നിർവഹിക്കും.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.
ക്യാമ്പിൽ സൗജന്യമായി ബിഎംഡി ടെസ്റ്റും ക്രിയാറ്റിൻ ടെസ്റ്റും നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9497624692 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. റാണി ജോയ് രചിച്ച ‘നിറമൊഴുകിപ്പടർന്ന ചിന്തകൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം ഫൈൻ ആർട്‌സ് കോളെജ് അധ്യാപികയും ചിത്രകാരി, ചരിത്രകാരി, ചിത്രകല ക്യൂറേറ്റർ, എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയുമായ ഡോ. കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു.
ഗ്രീൻ ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ.
സെൻ്റ് ജോസഫ്‌സ് കോളെജ് പ്രിൻസിപ്പൽ സി. ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബിഷപ്പ്
മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
രൂപതാ ചാൻസലറായ ഫാ. ഡോ. കിരൺ തട്ട്ല ആദ്യ പ്രതി സ്വീകരിച്ചു.
കത്തീഡ്രൽ മുഖ്യവികാരി ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ആശംസകൾ നേർന്നു.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. എ.ഡി. പോൾ പൂത്തോക്കാരൻ, സി. ഡോ. ഇസബെൽ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. രാധ മുരളീധരൻ, ഡോ. അഞ്ജു ആൻ്റണി, ഡോ. റാണി ജോയ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : 2018 മെയ് മാസത്തിൽ പ്രായപൂർത്തിയാവാത്ത അതിജീവിതയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സിൽ വലപ്പാട് പൊലീസ് സ്റ്റേഷനിലെടുത്ത കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ.
തൃശൂർ പെരിഞ്ഞനം സ്വദേശിയായ പുത്തുപുരക്കൽ സായൂജി(31)നെയാണ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 7 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.
പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
വലപ്പാട് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന ടി.കെ. ഷൈജു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
എസ്ഐ കെ.എസ്. സുശാന്തും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 22 രേഖകളും 3 തൊണ്ടിമുതലുകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും 2 രേഖകളും ഹാജരാക്കിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി.
പിഴ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.
ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ അമ്പുതിരുനാളിന് കൊടിയേറി. ഫാ. ജോസ് പുല്ലൂപ്പറമ്പിൽ കൊടിയേറ്റം നിർവഹിച്ചു.
നവനാളിനോടനുബന്ധിച്ച് 24 വരെ രാവിലെ 6.30ന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനോയ് പൊഴോലിപറമ്പിൽ, ഫാ. ഗ്ലസിൻ പയസ് കൂള, ഫാ. ജോർജ്ജ് പാലമറ്റം, ഫാ. തോമസ് നട്ടേക്കാടൻ, ഫാ. സീജോ ഇരിമ്പൻ, ഫാ. ജോയ് കടമ്പാട്ട്, ഫാ. സിബു കള്ളാപറമ്പിൽ, ഫാ. പോളി കണ്ണൂക്കാടൻ എന്നിവർ കാർമികത്വം വഹിക്കും.
24ന് വൈകീട്ട് 7ന് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും.
25ന് അമ്പു തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് ഫാ. ജോസഫ് മാളിയേക്കൽ കാർമികത്വം വഹിക്കും.
തുടർന്ന് പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ, പന്തലിലേക്ക് രൂപം എഴുന്നള്ളിപ്പ്, അമ്പ്, വള, വെഞ്ചിരിപ്പ് എന്നിവ നടക്കും.
ഉച്ചതിരിഞ്ഞ് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 9 മണിക്ക് പള്ളിയിൽ സമാപിക്കും. തുടർന്ന് ബാൻഡ് വാദ്യം.
26ന് തിരുനാൾ ദിനത്തിൽ രാവിലെ 7ന് ദിവ്യബലി. 10 മണിക്ക് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.
റവ. ഡോ. പോളി പടയാട്ടി സന്ദേശം നൽകും. വൈകീട്ട് 3.30ന് ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 7 മണിക്ക് തിരുമുറ്റമേളം.
27ന് പൂർവികരുടെ സ്മരണ. രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയിൽ പൊതു ഒപ്പീസ്. മെയ് 3ന് എട്ടാമിട തിരുനാൾ, നേർച്ചയൂട്ട് എന്നിവയും ഉണ്ടാകും.

ഇരിങ്ങാലക്കുട : കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായും ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്തുവാനുള്ള നടപടികളാണാവശ്യം.
റവന്യൂ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും നഗരസഭയുടെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ബാധകമാണ്. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് കുളത്തിന്‍റെ വിസ്തൃതി കുറയ്ക്കുന്നത് കുളത്തിന്‍റെ വാസ്തുശാസ്ത്രപരമായ പ്രത്യേകതകളെ തകര്‍ക്കുമെന്ന വാദവും ഉയരുന്നുണ്ട്.
പള്ളിവേട്ട ആല്‍ത്തറക്കല്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രം കാണാവുന്ന രീതിയിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്മാരക നിര്‍മാണം ക്ഷേത്രത്തിന്‍റെ കാഴ്ചയെ മറക്കുമോയെന്ന ആശങ്കയും പൊതു സമൂഹത്തിലുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ സ്മാരക നിര്‍മാണവുമായി മുന്‍പോട്ട് പോകാവൂവെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ അമ്പുതിരുനാളിന് 16ന് രാവിലെ 6.30ന് ഫാ. ജോസ് പുല്ലൂപ്പറമ്പിൽ കൊടിയേറ്റും.
തുടർന്ന് നവനാളിനോടനുബന്ധിച്ച് 24 വരെ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനോയ് പൊഴോലിപറമ്പിൽ, ഫാ. ഗ്ലസിൻ പയസ് കൂള, ഫാ. ജോർജ്ജ് പാലമറ്റം, ഫാ. തോമസ് നട്ടേക്കാടൻ, ഫാ. സീജോ ഇരിമ്പൻ, ഫാ. ജോയ് കടമ്പാട്ട്, ഫാ. സിബു കള്ളാപറമ്പിൽ, ഫാ. പോളി കണ്ണൂക്കാടൻ എന്നിവർ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ജോർജ്ജ് പാലമറ്റം, ജനറൽ കൺവീനർ ജോസ് താണിപ്പിള്ളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സ്റ്റീഫൻ ജോർജ്ജ് കൂള, കൈക്കാരന്മാരായ പി.എൽ. ജോസ്, പി.എം. ആന്റോ, കെ.പി. പിയൂസ് എന്നിവർ അറിയിച്ചു.
24ന് വൈകീട്ട് 7 മണിക്ക് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. 25ന് അമ്പു തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോസഫ് മാളിയേക്കൽ കാർമികത്വം വഹിക്കും.
തുടർന്ന് പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ, പന്തലിലേക്ക് രൂപം എഴുന്നള്ളിപ്പ്, അമ്പ്, വള, വെഞ്ചിരിപ്പ് എന്നിവ നടക്കും.
ഉച്ചതിരിഞ്ഞ് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 9 മണിക്ക് പള്ളിയിൽ സമാപിക്കും. തുടർന്ന് ബാൻഡ് വാദ്യം.
26ന് തിരുനാൾ ദിനത്തിൽ രാവിലെ 7ന് ദിവ്യബലി. 10 മണിക്ക് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.
റവ. ഡോ. പോളി പടയാട്ടി സന്ദേശം നൽകും. വൈകീട്ട് 3.30ന് ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 7 മണിക്ക് തിരുമുറ്റമേളം.
27ന് പൂർവികരുടെ സ്മരണ. രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയിൽ പൊതു ഒപ്പീസ്. മെയ് 3ന് എട്ടാമിട തിരുനാൾ, നേർച്ചയൂട്ട് എന്നിവയും ഉണ്ടാകും.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് കലശ കമ്മറ്റി രക്ഷാധികാരി ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡൻ്റ് എ.സി. ദിനേഷ് വാര്യർ അധ്യക്ഷത വഹിച്ചു.
കെ.ആർ. രുദ്രൻ നമ്പൂതിരി, കെ.കെ. കൃഷ്‌ണൻ നമ്പൂതിരി, വി.പി. ഗോവിന്ദൻകുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, എം.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും, രക്തസാക്ഷികളായ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിൻ്റെയും 188-ാം സംയുക്ത തിരുനാൾ ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അനൂപ് പാട്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. ജോജോ അരിക്കാട് തിരുനാൾ സന്ദേശം നൽകി.
ഉച്ചതിരിഞ്ഞ് നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു.
വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ആശിർവാദത്തിനുശേഷം വർണ്ണമഴയും സൗഹൃദ ബാൻഡ് വായനയും ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. സിന്റോ മാടവന, ജനറൽ കൺവീനർ സിൻജോ ജോർജ്, ജോയിൻ്റ് കൺവീനർ ജിജോയ് ഫ്രാൻസിസ്, കൈകാരന്മാരായ ജോൺ ജെറാൾഡ് വർഗ്ഗീസ്, പോളി വാറു, വിവിധ കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ, കുടുംബ സമ്മേളന, സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : സമഗ്ര വായനക്കായി ഗ്രാമികയിൽ പൊതു ഇടം ഒരുങ്ങുന്നു. മൂന്നര പതിറ്റാണ്ടിൻ്റെ കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വായനശാല തുടങ്ങുന്നു.
ലോകസാഹിത്യത്തെ മലയാളി വായനക്കാരിലേക്കെത്തിച്ച പ്രമുഖ വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വായനശാലാ പ്രവർത്തകനും ആയിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മാരകമായാണ് വായനശാല നിർമ്മിക്കുന്നത്. കെട്ടിടം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
റഫറൻസ് വിഭാഗം, കുട്ടികൾക്ക് പ്രത്യേക വിഭാഗം, ഡിജിറ്റൽ വായനയ്ക്കുള്ള സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്.
വായനശാലക്ക് വേണ്ടിയുള്ള
ധനസമാഹരണം നടന്നുവരികയാണ്.
ധൈഷണിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വായനശാല പ്രവർത്തിക്കുക.