Cresus Online – Guide complet du casino en ligne français

Cresus Online – Guide complet pour jouer en toute confiance

Pourquoi choisir Cresus Online ?

Le marché français du casino en ligne est très concurrentiel, mais Cresus se démarque grâce à une offre solide et une réputation construite depuis plus d’une décennie. Les joueurs apprécient notamment la variété des jeux, le support client disponible 24/7 et la transparence des conditions de mise.

En outre, le casino possède une licence délivrée par les autorités de Malte, ce qui garantit le respect des normes européennes de sécurité et d’équité. Pour les français, Cresus propose une localisation complète :

  • Site entièrement traduit en français
  • Service clientèle francophone
  • Options de paiement adaptées aux habitudes locales
  • Offres promotionnelles ciblées pour le public hexagonal

Ce mélange de conformité, de variété et de service crée un environnement rassurant tant pour les débutants que pour les joueurs expérimentés.

Comment s’inscrire et profiter du bonus de bienvenue

L’inscription sur Cresus Online ne prend que quelques minutes. Après avoir cliqué sur le bouton « S’inscrire », il suffit de renseigner nom, prénom, adresse e‑mail et de créer un mot de passe. Une fois le compte créé, une vérification d’identité (KYC) est demandée : une copie de pièce d’identité et un justificatif de domicile suffisent généralement.

Après validation, le joueur peut activer le bonus de bienvenue d’une valeur maximale de 200 €, accompagné de 100 tours gratuits sur une machine à sous populaire. Les conditions

Rejoignez dès maintenant Cresus Online et profitez de votre bonus de bienvenue en cliquant ici https://cresuscasino-fr.app/.

സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് വുമൺസ് ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘ജെൻഡർ ആൻഡ് മലയാള സിനിമ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കോളെജിലെ സെന്റ് ചാവറ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

എഴുത്തുകാരിയും ഗവേഷകയുമായ പൂജ “പ്രിയദർശൻ
സിനിമകളിലെ ലിംഗപദവി, സ്ത്രീ പ്രാതിനിധ്യം, മാറിയ സാമൂഹിക കാഴ്ചപ്പാടുകൾ” എന്നിവയെക്കുറിച്ചും പെൺകാഴ്ചകളെക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും
വിഷയാവതരണം നടത്തി.

എച്ച്.ആർ. മാനേജർ പ്രൊഫ. ഷീബ വർഗ്ഗീസ്, വുമൺസ് ഡെവലപ്‌മെന്റ് സെൽ കോർഡിനേറ്റേഴ്‌സ് ഡോ. വി. ശ്രീവിദ്യ, ജീന വീരകുട്ടി,
ഭാരവാഹികളായ ഡോ. സീന വർഗ്ഗീസ്, ഡോ. എം.വി. അമ്പിളി, സി.എ. നിവേദ്യ, വിവിധ വകുപ്പുകളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ്, ഫ്രണ്ടിയേഴ്സ് ഇൻ എർത്ത് സയൻസ് ലെക്ചർ സീരീസിന്റെ ഭാഗമായി ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.

“ബിഹാറിലെ ഭൂഗർഭജല ഗുണനിലവാര ഗവേഷണം: ആർസനിക് മുതൽ പുതുതായി ഉയർന്നുവരുന്ന മലിനീകരണങ്ങൾ, ജനപങ്കാളിത്ത ശാസ്ത്രം, പരിഹാര മാർഗങ്ങൾ വരെ” എന്ന വിഷയത്തിൽ യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫ. ഡോ. ലോറ റിച്ചാർഡ്സും ഡോക്ടറൽ ഗവേഷകനായ അജ്മൽ റോഷനും പ്രഭാഷണം നടത്തി.

150ലധികം ബിരുദാനന്തര വിദ്യാർഥികളും ഗവേഷണ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

പ്രഭാഷണത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ബിഹാറിലെയും ഗംഗാതട പ്രദേശങ്ങളിലെയും ഭൂഗർഭജലത്തിൽ കാണപ്പെടുന്ന അലാറമിംഗ് തോതിലുള്ള ആർസനിക്, യുറേനിയം മലിനീകരണവും അവ തമ്മിലുള്ള ശ്രദ്ധേയമായ വിപരീത അനുപാതവുമായിരുന്നു.

ഇവയുടെ സാന്നിധ്യത്തെയും സഞ്ചാരത്തെയും നിയന്ത്രിക്കുന്ന ഭൂ-രാസ ഘടകങ്ങളും വിശദീകരിക്കപ്പെട്ടു. ദീർഘകാല ആർസനിക് സമ്പർക്കം കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ചർച്ചയിൽ വ്യക്തമാക്കി.

ആർസനിക് നീക്കം ചെയ്യുന്നതിനുള്ള ഇരുമ്പ് അധിഷ്ഠിത പരിഹാര മാർഗങ്ങളും ഇരുമ്പ് നെയിലുകൾ ഉപയോഗിച്ചുള്ള ലളിതമായ ശുദ്ധീകരണ രീതികളും പരിചയപ്പെടുത്തി.

എന്നാൽ, മലിനീകരണം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ശുദ്ധീകരണ കേന്ദ്രങ്ങൾ അകലെയായിരിക്കുന്നത് പ്രധാന വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

ബിഹാറിലെ സാഹചര്യങ്ങൾക്കപ്പുറം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ച് ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലത്തിലെ ആർസനിക് സാന്നിധ്യം സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്തു.

കേരളത്തിലെ മനുഷ്യരക്തത്തിൽ ആർസനിക് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത പഠനങ്ങളും പരാമർശിക്കപ്പെട്ടു.

കേരളത്തിലെ ആർസനിക് മലിനീകരണത്തിന്റെ ഉറവിടം, വ്യാപനം, ആരോഗ്യ പ്രത്യാഘാതങ്ങൾ, അനുയോജ്യമായ പരിഹാര മാർഗങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി കൂടുതൽ വിപുലമായ പഠനങ്ങൾ അനിവാര്യമാണെന്നും പ്രഭാഷകർ വ്യക്തമാക്കി.

പരിപാടിയിൽ പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

150ലധികം ബിരുദാനന്തര വിദ്യാർഥികളുടെയും ഗവേഷണ വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അർത്ഥവത്തായ ശാസ്ത്രീയ വേദിയാക്കി മാറ്റുകയും ഭൂഗർഭജല ഗുണനിലവാരവും മനുഷ്യാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ ഗവേഷണത്തിന്റെയും ബോധവൽക്കരണത്തിന്റെയും ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

തുടർന്ന് നടന്ന തുറന്ന ചർച്ചയും ചോദ്യോത്തരവേളയും പരിപാടിയെ കൂടുതൽ സജീവമാക്കി.

ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ് മേധാവി ഡോ. എൻ.ജെ. മഞ്ജു സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ ഡീനുമായ ഡോ. ലിന്റോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.

അധ്യാപക അവാർഡ് ജേതാവിനെ അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട : മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിനർഹനായ ജെനിൽ ജോണിനെ തോമസ് ഉണ്ണിയാടൻ എംഎൽഎ അഭിനന്ദിച്ചു.

തലോർ സെന്റ് തെരസിറ്റാസ് സ്കൂൾ അധ്യാപകനും ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശിയുമാണ് ജെനിൽ ജോൺ.

വാർഡ് കൗൺസിലർ എം.എസ്‌. ദാസൻ, മുൻ കൗൺസിലർ ബിജു ലാസർ, പ്രൊഫ. ഡോ. ഇ.ടി. ജോൺ, ലിംസൺ ഊക്കൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കെ.വി. കുമാരന്‍ മാസ്റ്റർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ നടത്തിയ കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡൻ്റ് കെ.വി. കുമാരന്‍ മാസ്റ്ററുടെ പതിനഞ്ചാമത് അനുസ്മരണം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുളളക്കുട്ടി ഉദ്ഘാടനം ചെയ്തു.

തുല്യതയ്ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു കെ.വി. കുമാരന്‍ മാസ്റ്ററെന്ന് അവർ പറഞ്ഞു.

അധികാരത്തിന്റെ താക്കോല്‍ ദ്വാരങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണത കൈവരിക്കുകയുള്ളൂവെന്നും അത്തരമൊരു വീക്ഷണമായിരുന്നു കെ.വി. കുമാരന്‍ മാഷിനെ നയിച്ചിരുന്നതെന്നും സുലേഖ അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

യൂണിയന്‍ പ്രസിഡൻ്റ് ആശ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.

സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എം.കെ. മോഹനന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശശി മേനോന്‍ മണമേല്‍, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ പി.എ. അജയഘോഷ്, നേതാക്കളായ ശാന്ത ഗോപാലന്‍, ടി.എ. വേണു, പി.എന്‍. സുരന്‍, പ്രേംജിത്ത് പൂവത്തുംകടവില്‍, പി.വി. ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം : പ്രതിഷേധ പ്രകടനം നടത്തി ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : നീചമായ അയ്യപ്പ നിന്ദയ്ക്കെതിരെ സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

നീചമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്ന സണ്ണി കപിക്കാടിനെ പോലെയുള്ളവരെ സർക്കാരിന് നിലയ്ക്കു നിർത്താൻ പറ്റിയില്ലെങ്കിൽ ഹിന്ദു ഐക്യവേദി തെരുവിൽ നേരിടുമെന്നും മുകുന്ദപുരം താലൂക്ക് കമ്മിറ്റി വ്യക്തമാക്കി.

കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് താലൂക്ക് പ്രസിഡൻ്റ് കെ.ആർ. രാജേഷ്, വർക്കിംഗ് പ്രസിഡൻ്റ് കെ.പി. നന്ദൻ, സംഘടന സെക്രട്ടറി ടി.ആർ. രാജേഷ്, സതീഷ് കോമ്പാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ താലൂക്ക് സെക്രട്ടറി സതീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറിമാരായ വി.എ.കെ. മേനോൻ, രാജീവ് ചാത്തമ്പിള്ളി, ഗോപിനാഥ്, ഷാജു തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ് 6ന്

ഇരിങ്ങാലക്കുട : വെളയനാട് സെൻ്റ് മേരീസ് ചർച്ച് കെ.സി.വൈ.എം.ൻ്റെയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ ആശുപത്രി, മെട്രോ ഐ കെയർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബർ 6ന് രാവിലെ 9.45 മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

വെളയനാട് പഴയപള്ളി ഹാളിൽ നടക്കുന്ന ക്യാമ്പ് സെൻ്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്യും.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് 3-ാം വാർഡ് മെമ്പർ ബിജു പോൾ പുല്ലക്കര അധ്യക്ഷത വഹിക്കും.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

നേത്രരോഗ- തിമിര ശസ്ത്രക്രിയ- ജനറൽ മെഡിസിൻ- അസ്ഥിരോഗ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളാണ് ക്യാമ്പ് നയിക്കുന്നത്.

ക്യാമ്പിൽ പങ്കെടുത്ത് കണ്ണട വാങ്ങുന്നവർക്ക് 25% ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ക്യാമ്പിൽ എത്തുന്നവർക്ക് സൗജന്യ പ്രമേഹ വൃക്ക രോഗനിർണയ രക്ത പരിശോധനകളും സൗജന്യ ഇസിജി പരിശോധനയും നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9048498372, 9961493724, 9074876638 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഓപ്പറേഷൻ തൂഫാൻ : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തിപകർന്ന് കേരള പൊലീസിൻ്റെ സ്പോർട്സ് മാരത്തോൺ ; ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ

ഇരിങ്ങാലക്കുട : ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശവുമായി ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനുമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനതലത്തിൽ കേരള പൊലീസ് സ്പോർട്സ് മാരത്തോൺ സംഘടിപ്പിക്കും.

ഇതിൻ്റെ ഭാഗമായി സ്പോർട്സ് മാരത്തോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട സബ് ഡിവിഷനിൽ മെഗാ ടോർച്ച് മാരത്തോൺ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയാണ് മെഗാ ടോർച്ച് മാരത്തോൺ നടന്നത്.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം മെഗാ ടോർച്ച് മാരത്തോണിന്റെ ദീപശിഖ കൈമാറി.

ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് കോളെജ് മാനേജർ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം അഡ്വ. വി.സി. വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ, ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ, സെന്റ് ജോസഫ് കോളെജിലെ വിദ്യാർഥികൾ എന്നിവർ മെഗാ ടോർച്ച് മാരത്തോണിൽ പങ്കെടുത്തു.

തുടർന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ വിദ്യാർഥികൾ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ലഹരിക്കെതിരായ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ഡിവൈഎസ്പി എം.കെ. ഷാജി സ്വാഗതവും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എസ്. പ്രദീപ് നന്ദിയും പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടത്തിൽ കായികത്തെ ശക്തമായ ആയുധമാക്കുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യം. കായികരംഗത്തേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിലൂടെ ലഹരിയിൽ നിന്ന് അവരെ അകറ്റിനിർത്താനും ആരോഗ്യകരവും ക്രിയാത്മകവുമായ ജീവിതശൈലിയിലേക്ക് നയിക്കാനും സാധിക്കും.

ലഹരിക്കെതിരായ ബോധവൽക്കരണം പൊലീസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കായികതാരങ്ങളും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.

സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും ദേശീയപാത 66 ഉൾപ്പെടെയുള്ള റോഡുകളിലൂടെയും ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശമുയർത്തിയാണ് കേരള പൊലീസ് സ്പോർട്സ് മാരത്തോൺ സംഘടിപ്പിക്കുന്നത്.

‘കോഫി വിത്ത് ഡി.പി.സി. – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ ; വിദ്യാർഥികളുമായി സംവദിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം

ഇരിങ്ങാലക്കുട : വിദ്യാർഥികളും പൊലീസും തമ്മിലുള്ള സൗഹൃദപരമായ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും യുവതലമുറ നേരിടുന്ന വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനുമായി റൂറൽ പൊലീസ് നടപ്പാക്കുന്ന ‘കോഫി വിത്ത് ഡി.പി.സി. – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ പരിപാടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികളുമായി റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം നേരിട്ട് സംവദിച്ചു.

പരിപാടിയിൽ വിദ്യാർഥികൾക്ക് ജില്ലാ പൊലീസ് മേധാവിയുമായി സൗഹൃദാന്തരീക്ഷത്തിൽ നേരിട്ട് ആശയങ്ങൾ പങ്കുവയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും അവതരിപ്പിക്കാനും സാധിച്ചു.

പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സൗഹൃദപരവും തുറന്നതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കോഫി വിത്ത് ഡി.പി.സി. – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ എന്ന പരിപാടിക്ക് റൂറൽ ജില്ലയിൽ തുടക്കമിട്ടത്.

ഔപചാരികമായ ചോദ്യോത്തര രീതിക്ക് പകരം വിദ്യാർഥികളുടെ സ്വതന്ത്രമായ ഇടപെടലിനും അഭിപ്രായ പ്രകടനത്തിനും പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

യുവാക്കൾ നേരിടുന്ന സമകാലിക സാമൂഹിക പ്രശ്നങ്ങൾ പ്രധാനമായും ചർച്ച ചെയ്തു. പ്രത്യേകിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും ലഹരിക്കെതിരായ യുവജനങ്ങളുടെ ഇടപെടലും വിശദമായി ചർച്ചയായി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവാക്കൾ ലഹരിയുടെ പിടിയിൽപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകത, ഇത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച് സംവാദം നടന്നു.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ യുവാക്കൾക്ക് വഹിക്കാവുന്ന പ്രധാന പങ്കിനെക്കുറിച്ചും വിദ്യാർഥികളുമായി അദ്ദേഹം പങ്കുവച്ചു.

സൈബർ ലോകത്ത് വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിലും സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ഇടപാടുകളും ഒഴിവാക്കുന്നതിലും യുവാക്കൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അവബോധം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്.

വിദ്യാർഥികൾക്ക് ഏറെ പ്രസക്തമായ സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, റോഡ് സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ മുൻകരുതലുകൾ തുടങ്ങി യുവതലമുറയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും ഭാവിയിൽ ഇത്തരം സംവാദങ്ങൾ കേന്ദ്രീകരിക്കും.

കെ.കെ. നിമിഷ, ഐ.എ. ശ്വേത, എം.എസ്. അനജ്, ഷാരോൺ ജോസ്, ഫിസ മറിയം, ആബേൽ സാജു, അശ്വന്ത് ബാബു, പ്രാർത്ഥന പ്രസാദ്, സി.എം. ദേവികൃഷ്ണ, സഫൽ മല്ലിക്, സജൽ മല്ലിക്, ജി.ആർ. രാം മോഹിത്, കെ.വി. കൃഷ്ണ, കെ.യു. നിരഞ്ജന, സാന്ദ്ര കെ.എസ്., അബിന ബിജു എന്നിവരടക്കമുള്ള വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.

ഇൻഡോ – അറബ് കണക്ട് : ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് ‘യങ് എന്റർപ്രണർ’ പുരസ്കാരം

ഇരിങ്ങാലക്കുട : ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിനോദസഞ്ചാര- വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച ‘ഇൻഡോ-അറബ് കണക്ട്’ സമാപിച്ചു.

ഇന്ത്യ, ജി.സി.സി., മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രൊഫഷണലുകൾ എന്നിവർ സംഗമിച്ച വേദിയിൽ ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോൻ ട്രാവൽ & ടൂറിസം മേഖലയിലെ മികവിനുള്ള ‘യങ് എന്റർപ്രണർ’ പുരസ്കാരം ഏറ്റുവാങ്ങി.

മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുരസ്കാരം സമ്മാനിച്ചത്.

ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡി.യും മാനേജിംഗ് എഡിറ്ററുമായ കെ.വി. രവിശങ്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദീപക് ജോയ് എംഎൽഎ ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വ്യക്തികളും പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ഇൻഡോ- അറബ് കണക്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഇൻഡോ- അറബ് ടൂറിസം കോൺക്ലേവ്, ബി2ബി മീറ്റ്, ട്രാവൽ എക്സ്പോ, ഇൻഡോ- അറബ് ഗ്ലോബൽ ടൂറിസം അവാർഡുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് കരുത്തുപകരാൻ ഈ വേദി സഹായകമായി.

ട്രാവൽ & ടൂറിസം മേഖലയിൽ യുവ സംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി.