ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങൾ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് പോകുന്ന പ്രധാന റോഡായ തെക്കേ നട റോഡ് ടാറിംഗ് ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലായിട്ട് കാലമേറെയായി.
പരിസരത്തെ പാടപ്രദേശങ്ങളിൽ ജലം തങ്ങി നിൽക്കുന്നത് റോഡിന്റെ ഇരുവശങ്ങളെയും ദുർബലമാക്കിയിട്ടുണ്ട്.
ഭക്തരുമായി പോകുന്ന വലിയ വാഹനങ്ങൾക്ക് ഈ അവസ്ഥ ഭീഷണിയാകുമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു.
നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച് എം.എൽ.എ. ഫണ്ടിൽ നിന്നും ഈ റോഡിന്റെ വികസനത്തിനായി ഒരു വർഷം മുമ്പ് പത്തു ലക്ഷം രൂപ അനുവദിച്ചതായി വാർത്തയുണ്ടായിരുന്നു.
എന്നാൽ നാളിതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും
അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും തെക്കേനട സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.
ടി. ഗോപിനാഥ്, കെ.ആർ. ഉണ്ണിച്ചെക്കൻ, എ. രാജശേഖരൻ, കെ.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.












Leave a Reply