കൈയ്യടി നേടി ”കറുപ്പഴകി”യും ”കാമദേവൻ നക്ഷത്രം കണ്ടു”വും ; അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്

ഇരിങ്ങാലക്കുട : അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുടെ ജീവിതത്തിലൂടെ കറുപ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ “കറുപ്പഴകി” ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ ശ്രദ്ധ നേടി.

പ്രദർശനത്തിനും സംവാദങ്ങൾക്കും ശേഷം സംവിധായിക ഐ.ജി. മിനിയെ മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു ആദരിച്ചു.

പ്രൊഫ. ലിറ്റി ചാക്കോ, പി.കെ. ഭരതൻ മാസ്റ്റർ, രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ആദിത്യ ബേബി സംവിധാനം ചെയ്ത ”കാമദേവൻ നക്ഷത്രം കണ്ടു” എന്ന ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശരത്കുമാർ, നടൻമാരായ അതുൾസിംഗ്, മജീദ് ഹനീഫ, ക്യാമറാമാൻ ന്യൂട്ടൺ എന്നിവരെ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ആദരിച്ചു.

ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ മാർച്ച് 12ന് രാവിലെ 10 മണിക്ക് കേരളത്തിലെ ജലപാതകളുടെ കഥ പറയുന്ന “ജലമുദ്ര”, 12 മണിക്ക് അന്തർദേശീയ അംഗീകാരങ്ങൾ നേടിയ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്”, വൈകീട്ട് 6ന് ഗാസയിൽ നിന്നുള്ള നേരനുഭവങ്ങൾ ചിത്രീകരിച്ച “അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ – ഫ്രം ഗ്രൗണ്ട് സീറോ” എന്നിവ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *