ഇരിങ്ങാലക്കുട : 10 ദിവസം നീണ്ടുനിന്ന കൂടൽമാണിക്യം തിരുവുത്സവം കൊടിയിറങ്ങിയതിന് പിന്നാലെ ക്ഷേത്രപരിസരവും പൊതുറോഡുകളും ശുചീകരിച്ച് ഇരിങ്ങാലക്കുട നഗരസഭ.
ക്ഷേത്രോത്സവം ആരംഭിച്ച മെയ് 8 മുതൽ 18 വരെ ദിവസവും 11 ശുചീകരണ ജീവനക്കാർ 24 മണിക്കൂറും ക്ഷേത്രപരിസരം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്നു.
18ന് പുലർച്ചെ മുതൽ 20 ശുചീകരണ ജീവനക്കാർ ചേർന്ന് ആറാട്ട് പോകുന്ന വഴികളും ക്ഷേത്രത്തിന് നാലു വശമുള്ള റോഡുകളും മെയിൻ റോഡ് മുതൽ ഠാണാ ജംഗ്ഷൻ വരെയും വൃത്തിയാക്കി.
തിങ്കളാഴ്ച 25 ജീവനക്കാർ ചേർന്ന് ക്ഷേത്ര പരിസരം മുഴുവൻ വൃത്തിയാക്കി മാലിന്യങ്ങൾ ചാക്കിലാക്കി നഗരസഭാ വാഹനങ്ങളിൽ കയറ്റി മാലിന്യസംസ്കരണ പ്ലാന്റായ ഹിൽപാർക്കിലേക്ക് സംസ്കരണത്തിനായി അയച്ചു.
ഉത്സവത്തിന്റെ എട്ടു ദിവസങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് സംഭാര വിതരണവും നടത്തിയിരുന്നു.
Leave a Reply