ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. മെയ് 19ന് ആരംഭിച്ച സപ്താഹയജ്ഞം 26ന് സമാപിക്കും.
ഭാഗവതോത്തമൻ മോഹനകൃഷ്ണ ആണ് യജ്ഞാചാര്യൻ. സൗദാമിനി സഹാചാര്യയും.
ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. മെയ് 19ന് ആരംഭിച്ച സപ്താഹയജ്ഞം 26ന് സമാപിക്കും.
ഭാഗവതോത്തമൻ മോഹനകൃഷ്ണ ആണ് യജ്ഞാചാര്യൻ. സൗദാമിനി സഹാചാര്യയും.
ഇരിങ്ങാലക്കുട : കാട്ടൂര്‍ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നടന്ന തീപ്പിടുത്തത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള വലിയമ്പലത്തിന്റെ മേല്‍ക്കൂര കത്തി നശിച്ചു.
തരണനെല്ലൂര്‍ തെക്കിനിയേടത്ത് മനയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.
വൈകീട്ടുള്ള പൂജകള്‍ കഴിഞ്ഞ് നട അടച്ച് അടുത്ത് തന്നെയുള്ള വീട്ടിലേക്ക് മനയുടെ ചുമതലയുള്ള പത്മനാഭന്‍ നമ്പൂതിരി മടങ്ങിയ ശേഷമായിരുന്നു സംഭവം.
ചുറ്റമ്പലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ മേല്‍ക്കൂരയാണ് പൂര്‍ണമായും കത്തിയത്.
വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഇരിങ്ങാലക്കുട അഗ്നിശമനസേന വിഭാഗം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍ കെ.സി. സജീവന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു.
ഇവിടെയുണ്ടായിരുന്ന ജനറേറ്ററും ആംപ്ലിഫയറും കത്തി നശിച്ചിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് സൂചന.
തേക്കും വീട്ടിയും ഉള്‍പ്പെടെയുള്ള മരങ്ങള്‍ കൊണ്ടുള്ള പ്രാചീനമായ നിര്‍മ്മിതിയാണെന്നും നഷ്ടം വിലയിരുത്താന്‍ കഴിയില്ലെന്നും ക്ഷേത്രം അധികൃതര്‍ സൂചിപ്പിച്ചു.
ഇരിങ്ങാലക്കുട: കനത്ത മഴയിൽ കാറളം ഒന്നാം വാർഡിൽ നന്തി സങ്കേതത്തിൽ താമസിക്കുന്ന കുരുതുകുളങ്ങര വീട്ടിൽ ജോഷിയുടെ ഓടിട്ട വീട് തകർന്നു.
രാവിലെ 8 മണിയോടെയാണു സംഭവം. ജോഷിയും ഭാര്യ ഗ്ലിന്റയും മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്.
വീടിന്റെ മേൽക്കൂരയുടെ മരത്തടികൾ വീണ് ഇരുവർക്കും പരിക്കേറ്റു. ഗ്ലിന്റയുടെ തലയ്ക്കാണു പരിക്കേറ്റത്. ഇരുവരെയും കരാഞ്ചിറ മിഷൻ ആശുപതിയിൽ പ്രവേശിപ്പിച്ചു.
മക്കളായ ഹെലിന, ഹെന്‍റ്റി, ഹേബ്രോ എന്നിവർ ഈ സമയം വീടിനുള്ളിലുണ്ടായിരുന്നില്ല. ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിൽ കാറളം കിഴുത്താണിയിലും വേളൂക്കര പഞ്ചായത്തിൽ പട്ടേപ്പാടത്തും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.
ഇരിങ്ങാലക്കുയിൽ നിന്നു അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് റോഡിൽനിന്നു മരങ്ങൾ നീക്കം ചെയ്തത്.
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഊരകം വെസ്റ്റ് 11-ാം വാർഡിൽ പെട്ട കതിർപ്പിള്ളി
കുളം നവീകരണത്തിൻ്റെ പാതയിലേക്ക് .
37 വർഷങ്ങൾക്കു ശേഷമാണ് കതിർപ്പിള്ളി കുളം നവീകരിക്കുന്നത്. സർവ്വേ നടപടികൾ പൂർത്തീകരിച്ച് കുളം വൃത്തിയാക്കി കുളത്തിന് ചുറ്റും കരിങ്കൽ ഭിത്തികൾ ഉയർത്തി ആവശ്യമായ ലൈറ്റിങ്ങും നടപ്പാതയും റാംപും അടക്കമുള്ള പ്രവർത്തികളാണ് നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
ആദ്യഘട്ടത്തിൽ കുളത്തിനു ചുറ്റും കരിങ്കൽ ഭിത്തി കെട്ടി ഉയർത്തും. പിന്നീട് കുളം വൃത്തിയാക്കി റാംപ് നിർമ്മിക്കും.
രണ്ടാം ഘട്ടത്തിൽ പാത്ത് വേയും ലൈറ്റിങ്ങും അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കും. നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
കുളം നവീകരിക്കുന്നത്.
നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ്.
ജെ. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.
പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു ചുക്കത്ത്, റിജു പോട്ടക്കാരൻ, പി ടി ജോയ്, ബെന്നി കാരേപറമ്പിൽ, ജേക്കബ്ബ് പട്ടത്ത്, രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അസി. എഞ്ചിനിയർ സിമി സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു.
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം 68 നാളുകൾ പിന്നിട്ടു.
68-ാം നാൾ നടന്ന സമരാഗ്നി ജ്വലനം പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു.
ഡേവിസ് തുളുവത്ത് അധ്യക്ഷനായി.
കെ.എഫ്. ജോസ് സമരസന്ദേശം നൽകി.
ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ സ്വാഗതവും ഡേവിസ് ഇടപ്പിള്ളി നന്ദിയും പറഞ്ഞു.
വർഗ്ഗീസ് പന്തല്ലൂക്കാരൻ, സോമൻ ശാരദാലയം, കെ.വി. സുരേഷ് കൈതയിൽ, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ,
ജോയ് മാളിയേക്കൽ, എം.കെ. നസീർ,
പി.എം. സുൽത്താൻ എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട : എസ്.എൻ. പബ്ലിക് ലൈബ്രറിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ 8 ആഴ്ചയിലായി നടന്നു കൊണ്ടിരുന്ന “വേനൽക്കളിമ്പം” സാഹിത്യ പരിപാടിയുടെ സമാപനം എസ്.എൻ. ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ. രവി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി സെക്രട്ടറി പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ അവതരണവും ചർച്ചയും നടന്നു.
കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ തദവസരത്തിൽ പരിചയപ്പെടുത്തി.
യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ എസ്.എൻ. ഹൈസ്കൂൾ വിദ്യാർഥിനി ടി.എസ്. വേദയെ ചടങ്ങിൽ അഭിനന്ദിച്ചു.
ശ്രീനാരായണ ഗുരുവിൻ്റെ “പിണ്ഡനന്ദി” എന്ന കവിതയുടെ ആലാപനവും ആസ്വാദനവും പി.ആർ. രാജഗോപാൽ അവതരിപ്പിച്ചു.
എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.സി. അജിത, എസ്.എൻ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.എം. അജിത, ടി.ഒ. ബീന, ഇ.എം. ഷീന, പി.ആർ. രചന, കെ.കെ. മഞ്ജുള, പി.കെ. അജയഘോഷ്, ധന്യ കെ. ഭരതൻ എന്നിവർ പ്രസംഗിച്ചു.
വർഗീസ്
ഇരിങ്ങാലക്കുട : പുല്ലൂർ ഐനിക്കൽ കുഞ്ഞുവറീത് മകൻ വർഗീസ് (78) നിര്യാതനായി.
സംസ്കാരകർമ്മങ്ങൾ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4.30 ന് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ : ആനി വർഗീസ്
മക്കൾ : നിമ്മി, സിമ്മി, ലിമ്മി, ലീന
മരുമക്കൾ : ജോസ്, ബാബു, ജോയ്, പോൾ
ഇരിങ്ങാലക്കുട : നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ പരിഹരിച്ച് പുനർനിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
നിർമ്മാണം നടന്നുവരുന്ന പൈൽ കാപ്പിന്റെ കോൺക്രീറ്റ് പരിശോധനയിലാണ് അപാകതകൾ കണ്ടെത്തിയത്. ഉടൻതന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. അപാകതകൾ കണ്ടെത്തിയ ഭാഗം പൊളിച്ചുമാറ്റി പുനർ നിർമ്മിക്കുന്നതിനും നിർദ്ദേശം നൽകി.
അപ്രകാരം ചെയ്യാത്ത പക്ഷം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.
ഇതോടൊപ്പം നാലമ്പല തീർത്ഥാടന കാലത്ത് ഭക്തജനങ്ങൾക്ക് യാത്രയ്ക്ക് അസൗകര്യം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ബദൽ യാത്രാ മാർഗം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിനായി നിലവിലുള്ള സമാന്തര പാലം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പിലെ ഉന്നതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്
പ്രാരംഭ നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വള്ളിയമ്മ
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 14-ാം വാർഡ് പുല്ലൂർ ചെർപ്പുക്കുന്ന് വെള്ളാരംകണ്ണിൽ വീട്ടിൽ വിജയൻ്റെ ഭാര്യ വള്ളിയമ്മ (67) നിര്യാതയായി. കെട്ടിട നിർമ്മാണ തൊഴിലാളി യുണിയൻ അംഗമാണ്.
സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മുക്തിസ്ഥാനിൽ.
മക്കൾ : വി വി പ്രേംകുമാർ, വി വി സുധികുമാര്‍. (സി.പി.ഐ. (എം) പുല്ലൂർ ബ്രാഞ്ച് അംഗങ്ങൾ)
ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൈക്കോളജി തസ്തിക എച്ച്.എസ്.എസ്.ടി. ജൂനിയർ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ മെയ് 24 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9446023878 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.