ഇരിങ്ങാലക്കുട : എഴുത്തുകാരൻ തൻ്റെ പാണ്ഡിത്യം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ നോവലിസ്റ്റ് എന്ന നിലയിൽ പരാജയപ്പെടുകയാണെന്ന് പ്രമുഖ നോവലിസ്റ്റ് ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.
കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയിൽ ”തപോമയിയുടെ അച്ഛൻ” എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സന്തോഷ് കുമാർ.
അഭയാർത്ഥിത്വമെന്ന മനുഷ്യാവസ്ഥയും സംവേദനത്തെ അസാധ്യമാക്കുന്ന ഗൂഢഭാഷയും മനുഷ്യരുടെ കുറ്റബോധവുമാണ് തന്നെ നോവലിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണൻ അഞ്ചത്ത് അധ്യക്ഷത വഹിച്ചു.
സഹൃദയ കോളെജ് മലയാള വിഭാഗം മേധാവി ഡോ. സ്വപ്ന സി. കോമ്പാത്ത് നോവൽ അവതരണം നടത്തി.
കവി ജോയ് ജോസഫ് ആച്ചാണ്ടി, ജയപ്രകാശ് ഒളരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കഥാകൃത്ത് തുമ്പൂർ ലോഹിതാക്ഷൻ, വി.ആർ. മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.
Leave a Reply