ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് തിരുവുത്സവത്തിന് മാറ്റുകൂട്ടി 12 അടി വലിപ്പമുള്ള തെർമോകോൾ കൊണ്ടു നിർമ്മിച്ച സംഗമേശന്റെ ശില്പം സമർപ്പിച്ചിരിക്കുകയാണ് ദീപു കളരിക്കൽ.
ഫെവിക്കോളും തെർമോക്കോളും ഉപയോഗിച്ചുണ്ടാക്കിയ ശില്പത്തിന്റെ നിർമ്മാണം രണ്ടാഴ്ചയോളം സമയമെടുത്താണ് ദീപു പൂർത്തീകരിച്ചത്.
കാലങ്ങളായുള്ള ദീപുവിന്റെ ആഗ്രഹമാണ് കൂടൽമാണിക്യ സ്വാമിക്ക് തന്നാലായത് എന്തെങ്കിലും സമർപ്പിക്കണമെന്നത്. ഭക്തിയോടെ തുടങ്ങിയ ആഗ്രഹം സംഗമേശ രൂപത്തിലേക്ക് പരിണമിച്ചപ്പോൾ അത് തിരുവുത്സവ നാളിലേക്ക് സംഗമേശനുള്ള സമ്മാനമായിത്തന്നെ സമർപ്പിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി ക്ഷേത്രത്തിലെത്തിയ ഈ സമ്മാനം താൽക്കാലികമായി ക്ഷേത്രത്തിനകത്തെ സംഗമം വേദിക്കടുത്തായാണ് വെച്ചിട്ടുള്ളത്.
തിരുവുത്സവത്തിന്റെ ആവേശത്തിൽ ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്കെത്തി തുടങ്ങിയ ഭക്തർക്കെല്ലാം ഈ കാഴ്ച കൗതുകമുണർത്തി.
Leave a Reply