ഇരിങ്ങാലക്കുട : വായനക്കാരും എഴുത്തുകാരും കലാകാരൻമാരും കൂടിച്ചേരുന്ന സാംസ്കാരി ഇടമായി കാറളത്തെ “വീട്ടിലെ ലൈബ്രറി” വളർന്നു എന്ന് കവിയും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു.
കാറളത്തെ വീട്ടിലെ ലൈബ്രറിയുടെ രണ്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമത്വം, സ്വാതന്ത്ര്യം സങ്കല്പനങ്ങൾ പ്രാവർത്തികമാക്കുമ്പോഴാണ് സാമൂഹികമായി സ്വാതന്ത്ര്യം എന്നത് അവകാശപ്പെടാനാകൂ. അത്തരത്തിൽ വീട്ടിലെ ലൈബ്രറി വളർന്നു എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട്ടിലെ ലൈബറി അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ റഷീദ് കാറളം അധ്യക്ഷത വഹിച്ചു.
കെ. ശ്രീകുമാർ, ആദിത്യൻ കാതിക്കോട്, സദു കളിമണ്ഡലം, പൊഫ. സാവിത്രി ലക്ഷ്മണൻ, സുലൈമാൻ സാജ്, അസീന ടീച്ചർ, എ.ടി. നിരൂപ്, ഗീത പടിയത്ത്, ഉഷ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
“പാട്ടും കവിതയും വർത്തമാനവും” എന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
തുടർന്ന് ആദിത്യൻ കാതിക്കോടിൻ്റെ “പുഴയുടെ ചങ്ങാതി” എന്ന ഒറ്റയാൾ നാടകം അരങ്ങേറി.












Leave a Reply