ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ നിന്നുള്ള നാസർ ഇബ്രാഹിമിൻ്റെ “മഴയിൽ ഉണക്കി വെയിൽ നനച്ചെടുത്ത കീറും കുട്ടിക്കുപ്പായങ്ങൾ” എന്ന കൃതിക്കാണ് അവാർഡ്.
നാല്പതോളം കൃതികൾ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും മത്സരത്തിനായി വന്നിരുന്നു.
സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ഒമ്പത് കൃതികൾ തെരഞ്ഞെടുത്തതിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായിരുന്ന പൂയപ്പിള്ളി തങ്കപ്പൻ്റെ കൃതിയും ഉൾപ്പെടുന്നുണ്ട്.
ജി. ശോഭ (ചേലക്കര), സി.ജി. മധു കാവുങ്കൽ (ആലപ്പുഴ), ബിന്ദു പ്രതാപ് (പാലക്കാട്), അഹം അശ്വതി (എറണാംകുളം), വി.വി. ശ്രീല (ഇരിങ്ങാലക്കുട), ഗീത എസ്. പടിയത്ത് (തൃശൂർ), രജിത അജിത് (തൃശൂർ) എന്നിവരുടെ കൃതികൾ കൂടാതെ കോഴിക്കോട് മെഡിക്കൽ കോളെജിലെ 28 നേഴ്സ് സ്റ്റാഫ് കൂട്ടായ്മയുടെ “തണൽ വഴികൾ” എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്കാരങ്ങൾ കരസ്ഥമാക്കി.
വീട്ടിലെ ലൈബ്രറിയുടെ ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
കേരളത്തിലെ ആദ്യത്തെ വീട്ടിലെ ലൈബ്രറി കവിതാ സാഹിത്യ പുരസ്കാരമാണിത്.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ രാമൻ മാസ്റ്റർ, ഡോ. പി.ആർ. ഷഹന, എം.എ. ഉല്ലാസ്, പി.എൻ. സുനിൽ, ടി.എസ്. സജീവ്, വി.ജി. നിഷ തനീഷ്, നീതു ലക്ഷ്മി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
നവംബർ 2ന് കാറളത്തെ വീട്ടിലെ ലൈബ്രറിയിൽ വെച്ച് വിപുലമായ പരിപാടികളോടെ അവാർഡ് സമർപ്പണം നടത്തുമെന്ന്
റഷീദ് കാറളം അറിയിച്ചു.












Leave a Reply