ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട ഡോക്ടർപടിയിലെ ചെമ്പരത്ത് വീട്ടിൽ സലോഷ് (28), കോമ്പാറ ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (26) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.
സലോഷ് 2022ൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയ കേസിലും, 2023ൽ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിച്ച് കാറുടമസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലും, 2022ൽ മറ്റൊരു വധശ്രമ കേസിലും പ്രതിയാണ്.
മിഥുൻ 2022, 2024, 2023 വർഷങ്ങളിൽ വധശ്രമ കേസുകളിലും, 2021ൽ തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിലും ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണ്.
ഇതുവരെ ഓപ്പറേഷൻ കാപ്പ വഴി 18 പേരെ കാപ്പ പ്രകാരം നാടു കടത്തി, 11 പേരെ ജയിലിൽ അടച്ചു.
കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply