ഗ്രാമിക ദേശക്കാഴ്ച : സാമൂഹ്യ വിമർശനങ്ങളുമായി വേനൽമഴ ക്യാമ്പിലെ കുട്ടികളുടെ നാടകം

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ആളൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവം രണ്ടാം ദിവസം
നാടകരാവിൽ വേനൽമഴ നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിച്ച ”സസ്യബുക്ക്” നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

യുദ്ധം, ഭരണകൂട ഭീകരത, പരിസ്ഥിതി ദുരന്തങ്ങൾ, വർഗീയത, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതായിരുന്നു നാടകം.

26ന് ആരംഭിച്ച് ഒരാഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുത്ത
നാൽപതോളം കുട്ടികളാണ് അര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ വേഷമിട്ടത്.

ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.

നാടകത്തിൻ്റെ അണിയറയിലും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്.

നാടകരാവിൽ, കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായ ബീന ആർ. ചന്ദ്രൻ അവതരിപ്പിച്ച ”ഒറ്റ ഞാവൽമരം” എന്ന ഏകപാത്ര നാടകവും ഈ വർഷം സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ 4 പുരസ്കാരങ്ങൾ നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്സിൻ്റെ ”പൊറാട്ട്” എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായി.

പുരസ്കാര ജേതാക്കളായ ബീന ചന്ദ്രൻ, രജിത സന്തോഷ്, നിഖിൽ ദാസ്, നിജിൽ ദാസ് എന്നിവരെ ചലച്ചിത്ര നടൻ സുനിൽ സുഖദ ആദരിച്ചു.

പുല്ലൂർ സജു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജു, പഞ്ചായത്തംഗങ്ങളായ ഷൈനി തിലകൻ, ഓമന ജോർജ്, സവിത ബിജു, ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ക്യാമ്പ് ലീഡർ ശ്രാവണി, തുമ്പൂർ ലോഹിതാക്ഷൻ, എൻ.പി. ഷിൻ്റോ, ജയൻ കാളത്ത് എന്നിവർ പ്രസംഗിച്ചു.

പുളിക്കലച്ചിറ പാലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : പടിയൂർ പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന പാലങ്ങളിൽ ഒന്നായി മാറുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ടെത്തി.

ഈ വർഷത്തെ നാലമ്പല തീർത്ഥാടന കാലത്തിന് മുന്നോടിയായി ജൂലൈ ആദ്യവാരം തന്നെ പണി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പടിയൂർ, പൂമംഗലം പഞ്ചായത്തുകൾ തമ്മിലുള്ള ഗതാഗതം സുഗമമാകുന്നതോടൊപ്പം തന്നെ നാലമ്പല തീർത്ഥാടകർക്കും യാത്ര ഏറെ സൗകര്യപ്രദമാകും.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ്. തമ്പി, ലിജി രതീഷ്, ജനപ്രതിനിധികൾ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിലെ എസ്.എൻ. നഗർ റോഡ് (20 ലക്ഷം), പായമ്മൽ റോഡ് (40 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

എടക്കുളം ഹെൽത്ത് വെൽനെസ്സ് സെൻ്ററിൽ നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ “നീഹാരം” അവധിക്കാല ക്യാമ്പ്

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൽ അവധിക്കാല ക്യാമ്പ് ”നീഹാരം” സംഘടിപ്പിച്ചു.

രാത്രി 8 മണി വരെ നീണ്ട ക്യാമ്പ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ ഇത്തരം ക്യാമ്പുകൾ വഹിക്കുന്ന സ്വാധീനം വളരെ വലുതാണെന്ന് ടി.കെ. ലത പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് അംഗന അർജുനൻ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ, ബിപിസി കെ.ആർ. സത്യപാലൻ, യോഗ ട്രെയിനർ രാജലക്ഷ്മി, അധ്യാപിക സി.വി. സ്വപ്ന, സ്റ്റാഫ് സെക്രട്ടറി എസ്.ആർ. വിനിത എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

ചന്ദ്രിക സോപ്പ് ഫാക്ടറി വിസിറ്റ്, യോഗ ട്രെയിനിംഗ്, ലഹരി വിരുദ്ധ ക്ലാസ്, വായനാക്കളരി, ഗെയിമുകൾ, ക്യാമ്പ് ഫയർ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

മുന്തിയ ഇനം രാസലഹരിയുമായി “ഡാർക്ക് മർച്ചൻ്റും” മൂത്തകുന്നം സ്വദേശിനിയും പിടിയിൽ

ഇരിങ്ങാലക്കുട : കൊടകര മേൽപ്പാലത്തിനു സമീപം വെച്ച് 180 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎയുമായി വെള്ളാങ്ങല്ലൂർ കല്ലംകുന്ന് ചിറയിൽ വീട്ടിൽ ദീപക് രാജു (30), എറണാകുളം നോർത്ത് പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22) എന്നിവരെ പോലീസ് പിടികൂടി.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കു മരുന്നിനെതിരെ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. തൃശ്ശൂർ – ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനായ ദീപക് മുൻപും ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ ലഹരിക്കടത്തും, വില്പനയും തുടരുകയായിരുന്നു.

മയക്കുമരുന്ന് വിതരണ മേഖലയിൽ “ഡാർക്ക് മർച്ചൻ്റ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീപക് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ 2021ൽ 10കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ ആളാണ്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് അന്ന് പിടിയിലായത്. പിന്നീടും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങി ലഹരി വിൽപ്പന നിർബാധം തുടർന്നു വരികയായിരുന്നു.

ബാംഗ്ലൂരിൽ നിന്നും അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ വന്നു കൊടകരയിൽ ഇറങ്ങി മേൽപ്പാലത്തിനു കീഴിൽ പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്.

ചില്ലറ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മുന്തിയ ഇനം രാസലഹരിയാണ് ഇവരിൽ നിന്നും പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്.

പ്രതികളുൾപ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് എന്നിവരുടെ നേത്യത്വത്തിൽ തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ടി.ആർ. ഷൈൻ, പി.എം. മൂസ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എ.യു. റെജി, എം.ജെ. ബിനു, സി.കെ. ബിജു, ഷിജോ തോമസ്, സോണി പി. എക്സ്, കെ.ജെ. ഷിന്റോ, എ.ബി. നിഷാന്ത് എന്നിവരടങ്ങിയ റൂറൽ ഡാൻസാഫ് സ്ക്വാഡും കൊടകര ഇൻസ്പെക്ടർ പി.കെ. ദാസ്, എഎസ്ഐമാരായ എം.എസ്. ബൈജു, ജ്യോതി ലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. ബെന്നി, സിവിൽ പൊലീസ് ഓഫീസർ എം. ആഷിക് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബാംഗ്ലൂരിൽ ഇവർക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല കുടുംബശ്രീ കലോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ലസ്റ്റർതല കുടുംബശ്രീ കലോത്സവം ”അരങ്ങ്” സമാപിച്ചു.

കുടുംബശ്രീയുടെ 27-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അയൽക്കൂട്ട അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ അരങ്ങ് സംഘടിപ്പിച്ചത്.

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. ഡേവിസ് മാസ്റ്റർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, കൗൺസിലർ ഒ.എസ്. അവിനാഷ്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, സിഡിഎസ് ചെയർപേഴ്സൺമാരായ പി.കെ. പുഷ്പാവതി, ഷൈലജ ബാലൻ, സുനിത രവി, ഡാലിയ പ്രദീപ്, അജിത ബാബു, സരിത തിലകൻ, ഗീതാഞ്ജലി ബിജു, വിൻസി പ്രശോഭിതൻ, സിനി അനിൽ, യമുന രവീന്ദ്രൻ, അഞ്ജു രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. യു. സലിൽ സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഓൺ സ്റ്റേജ് വിഭാഗങ്ങൾ രണ്ട് സ്റ്റേജുകളിലായും ഓഫ് സ്റ്റേജ് വിഭാഗങ്ങൾ മൂന്നുവേദികളിലുമായാണ് നടന്നത്.

കലോത്സവത്തിൽ വെള്ളാങ്ങല്ലൂർ സിഡിഎസ് ഒന്നാം സ്ഥാനവും, ഇരിങ്ങാലക്കുട സിഡിഎസ് 2 രണ്ടാം സ്ഥാനവും, കാട്ടൂർ സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികൾ ജില്ലാതല അരങ്ങ് കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി.

മെയ് 24, 25, 26 തീയതികളിൽ സംസ്ഥാനതല ”അരങ്ങ്” കോട്ടയത്ത് വച്ചാണ് നടക്കുക.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിലെ എസ്.എൻ. നഗർ റോഡ് (20 ലക്ഷം), പായമ്മൽ റോഡ് (40 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

എടക്കുളം ഹെൽത്ത് വെൽനെസ്സ് സെൻ്ററിൽ നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലുമുണ്ട് സമര പക്ഷികൾ : പി.സി. ഉണ്ണിച്ചെക്കൻ 

ഇരിങ്ങാലക്കുട : കേരളത്തിൽ എവിടെയെങ്കിലും സമരമുണ്ടെങ്കിൽ പറന്നു വരുന്ന ചിലരുണ്ട്. അവർ സമരത്തിന്റെ ഉദ്ഘാടനത്തിലൊക്കെ ഉണ്ടാകുമെങ്കിലും പിന്നീട് ആ സമരത്തിന് എന്തു സംഭവിച്ചു എന്നു തിരിഞ്ഞു നോക്കാറില്ലെന്നും അവരെ തമാശയായി സമരപക്ഷികൾ എന്നാണ് വിളിക്കാറുള്ളതെന്നും പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു. 

കല്ലേറ്റുംകരയിൽ നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന, നാലു പതിറ്റാണ്ടായി പൂട്ടി കിടക്കുന്ന റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കുക, റെയിവേ പാഴ്സൽ ബുക്കിംഗ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലോകതൊഴിലാളി ദിനത്തിൽ സംഘടിപ്പിച്ച സർവ്വജനസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റെയിൽവേ സ്റ്റേഷൻ സമരത്തിന്റെ ഉദ്ഘാടനത്തിൽ താൻ പങ്കെടുത്തിരുന്നു. പക്ഷെ ഈ സമരത്തിൽ ഇതുവരെ അത്തരം സമരപക്ഷികളെ കണ്ടിട്ടില്ലെന്നും നിരന്തരമായ പോരാട്ടത്തിലൂടെ ഓരോ ദിവസവും സമരത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണ് സമര സമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നഷ്ടമായ തൊഴിൽ തിരിച്ചു പിടിക്കാൻ ലോക തൊഴിലാളി ദിനത്തിൽ ഒരു പോരാട്ടത്തിനും കൂടി തുടക്കം കുറിച്ചത് അനിശ്ചിതകാല സമരത്തിന് കൂടുതൽ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. 

ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. 

പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാലൻ സമര പ്രഖ്യാപനം നടത്തി. 

മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ തുടർ സമര പരിപാടികൾ പ്രഖ്യാപിച്ചു. 

വർഗ്ഗീസ് പന്തല്ലൂക്കാരൻ  സമര അവലോകനം നടത്തി. 

സോമൻ ചിറ്റേത്ത്, പി.എ. അജയഘോഷ്, കെ.കെ. ബാബു, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലി പറമ്പിൽ, കെ.വി. സുരേഷ് കൈതയിൽ, ഡോ. സണ്ണി ഫിലിപ്പ്, ശശി ശാരദാലയം, പി.എൽ. ജോസ്, ഡോ. മാർട്ടിൻ പി. പോൾ, ജോസ് കുഴിവേലി, കെ.കെ. റോബി കൈനാടത്ത്, ഡേവിസ് ഇടപ്പിള്ളി, ഐ.കെ. ചന്ദ്രൻ, കുമാരൻ കൊട്ടാരത്തിൽ,  പി.കെ. വിൻസെന്റ്, കെ.ജെ. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. 

കെ.എഫ്. ജോസ് സ്വാഗതവും സോമൻ ശാരദാലയം നന്ദിയും പറഞ്ഞു. 

റെയിൽവേ സ്റ്റേഷൻ വികസന സമിതി, കല്ലേറ്റുംകര റെയിൽവേ സമരസമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, പൗരമുന്നേറ്റം, കർഷകമുന്നേറ്റം, ഗ്രാമസമത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു  സർവ്വജനസദസ്സ് സംഘടിപ്പിച്ചത്.

തുറവന്‍കാട് പള്ളി തിരുനാള്‍ വിളംബര ജാഥ

ഇരിങ്ങാലക്കുട : തുറവന്‍കാട് സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥ വികാരി ഫാ. സെബി കൂട്ടാലപ്പറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്തു. 

മേയ് 3, 4 തീയതികളിലാണ് തിരുനാള്‍. 

3ന് രാവിലെ 9.30ന് കുര്‍ബാന, 4ന് പ്രദക്ഷിണം, രാത്രി 7ന് ഫ്യൂഷന്‍ മ്യൂസിക് ഷോ എന്നിവ നടക്കും. 

ജാഥയ്ക്ക് തിരുനാള്‍ കണ്‍വീനര്‍ ലിജോ മൂഞ്ഞേലി, വര്‍ഗീസ് ചെമ്പോട്ടി, തോമസ് കപ്പാറ, കൈക്കാരന്മാരായ ജോസഫ് അക്കരക്കാരന്‍, വര്‍ഗീസ് കൂനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കെപിഎസ്ടിഎ  അധ്യാപക മന്ദിരത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട: കെപിഎസ്ടിഎ ഇരിങ്ങാലക്കുട ”കെപിഎസ്ടിഎ – ടീച്ചേഴ്സ് നെസ്റ്റ്” എന്ന പേരിൽ നിർമ്മിക്കുന്ന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന് സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൾ മജീദ് തറക്കല്ലിട്ടു.

വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പ്രവീൺ എം. കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്ജ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജെ  ഷാജി, ആൻ്റോ പി. തട്ടിൽ, തൃശ്ശൂർ റവന്യൂ ജില്ല പ്രസിഡന്റ് പി.സി. ശ്രീപത്മനാഭൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ജെ. ദാമു, ടി.എസ്. സുരേഷ് കുമാർ, ബി. ബിജു, എൻ.പി. രജനി, എം.ആർ. ആംസൺ, ഷിജി ശങ്കർ, സി. നിധിൻ ടോണി, പി. മെൽവിൻ ഡേവീസ്, വി. ഇന്ദുജ, കെ.വി. സുശീൽ എന്നിവർ പ്രസംഗിച്ചു.