കൂടൽമാണിക്യം ക്ഷേത്രത്തിൽ യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗ്രാമസഭായോഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചു.

രാവിലെ മണ്ഡപത്തിൽ കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി ‘ഇഷേത്വാ – ഊർജേത്വാ എന്ന ആദ്യ വാക്യം ചൊല്ലിക്കൊടുത്താണ് യജുർവ്വേദ ലക്ഷാർച്ചന ആരംഭിച്ചത്.

പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, കീഴാനല്ലൂർ യതീന്ദ്രൻ നമ്പൂതിരി, കുറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരി, കാവനാട് വിഷ്ണു നമ്പൂതിരി, കോടി തലപ്പണം ശ്രീനാരായണൻ നമ്പൂതിരി കൂടാതെ കാമ കോടി യജുർവ്വേദ പാഠശാല വിദ്യാർത്ഥികൾ തുടങ്ങിയ വേദ പണ്ഡിതന്മാരാണ് യജുർവ്വേദ ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത്.

രാവിലെ 6 മുതൽ 11 വരെയും വൈകീട്ട് 5 മുതൽ 8 വരെയും ആണ് ലക്ഷാർച്ചന നടക്കുന്നത്.

എട്ടാം ദിവസമായ ഡിസംബർ 23 തിങ്കളാഴ്ച രാവിലെ യജുർവ്വേദ ലക്ഷാർച്ചന സമാപിക്കും.

വാതിൽ മാടത്തിൽ വെച്ച് നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മഠസി വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ സഹസ്രനാമ അർച്ചനയും ഇതോടൊപ്പം നടക്കുന്നുണ്ട്.

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ അനുവദിച്ച കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയെയും കാറളം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ് കരുവന്നൂർ സൗത്ത് ബണ്ട് റോഡ്.

3030 മീറ്റർ നീളത്തിൽ ശരാശരി 4.80 മീറ്റർ വീതിയിൽ റോഡ് റീ ടാറിംങ്ങും 345 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് പാവിംങ്ങ് ബ്ലോക്ക് വിരിക്കുന്ന പ്രവൃത്തിക്കുമാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

കരുവന്നൂർ വലിയ പാലത്തിന് സമീപം നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ, കാറളം പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ എ ബി ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.

ജലവിഭവ വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്വാഗതവും അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി വി അജിത്ത്കുമാർ നന്ദിയും പറഞ്ഞു.

തൃശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ : പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം തന്നെ ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റു കാര്യങ്ങൾ പൂരത്തിനു ശേഷം ചർച്ച ചെയ്തു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു.

ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക എന്നത് നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എം എൽ എ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സർഗ്ഗവേദിയും ആലങ്കോട് ലീലാകൃഷണനും 19ന് കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക വേദി സമകാലീന വിഷയങ്ങളിലെ ചർച്ചകളിലൂടെ സമ്പന്നമാക്കിയ ‘സർഗ്ഗവേദി’യുടെ 106-ാമത് ചർച്ചാ ക്ലാസ്സ് “നവോത്ഥാനത്തിന്റെ പാട്ട് വഴികൾ” 19 (ചൊവ്വാഴ്ച്ച) വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശമുള്ള നക്കര കോംപ്ലക്സ് ഹാളിൽ സംഘടിപ്പിക്കുന്നു.

പ്രഗത്ഭ വാഗ്മിയും കവിയും ചിന്തകനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് ക്ലാസ് നയിക്കുക.