നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം കുരുതുകുളങ്ങര കരിപ്പായി പൈലോത് ഭാര്യ മേരി (87)നിര്യാതയായി.

സംസ്‌കാരകർമ്മം ഏപ്രിൽ 26 (ഞായറാഴ്‌ച) വൈകീട്ട് 5.50ന് മകളുടെ വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമി ത്തേരിയിൽ.

മക്കൾ : ജോണി, സണ്ണി, റാണി

മരുമകൻ : പോൾ പള്ളിത്തറ

ആളൂരിൽ നാല് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി ; കുറുനരി ആക്രമണമെന്ന് സംശയം

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ 4-ാം വാർഡിൽ ആനത്തടം ഭാഗത്ത്‌ ചാതേലി പൗലോസ് മകൻ മാത്യുവിൻ്റെ 4 ആടുകളെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽ കണ്ടെത്തി.

രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കൊന്നിട്ടുണ്ട്.

ആക്രമണത്തിനു പിന്നിൽ കുറുനരിയാണെന്നാണ് കർഷകരുടെ സംശയം.

വളർത്തുമൃഗങ്ങൾക്കു നേരെയുള്ള ഇവയുടെ നിരന്തര ആക്രമണത്തിനെതിരെ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

നിര്യാതനായി

ജോസഫ്

ഇരിങ്ങാലക്കുട : കോമ്പാറ തൈവളപ്പിൽ കുഞ്ഞുവറീത് മകൻ ജോസഫ് (കൊച്ചാപ്പു – 86)നിര്യാതനായി.

സംസ്‌കാരകർമ്മം ഏപ്രിൽ 20(തിങ്കളാഴ്‌ച) ഉച്ചകഴിഞ്ഞ് 4.30 ന് വെളയനാട് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യാമ്മ

മക്കൾ : ജിജോ, ജിബി, അനൂപ്

മരുമക്കൾ : റിജി, സിയ, ഫ്രിൻസി

നിര്യാതനായി

ഡെൽവി

ഇരിങ്ങാലക്കുട :
പുല്ലൂർ അമ്പലനട കപ്പേളക്ക് സമീപം പാറയ്ക്കൽ ഞെർളേലി വീട്ടിൽ പരേതനായ ഡേവിസ് മകൻ ഡെൽവി (39) നിര്യാതനായി.

സംസ്കാര കർമ്മം ഏപ്രിൽ 14 (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

അമ്മ : പരേതയായ ചിന്നമ്മ

സഹോദരങ്ങൾ : ഡോൺളി, പരേതനായ ഡിസൻ

സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ സംഭാവന മാതൃകാപരം : അനീഷ് പി. രാജൻ

ഇരിങ്ങാലക്കുട :
സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയുടെ പാരമ്പര്യം രാജ്യത്തെ ഉന്നത ശ്രേണിയിലാണെന്ന് ഇന്ത്യൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് പി. രാജൻ.

നാലു ദിനങ്ങളിലായി നാദോപാസന നടത്തിവരുന്ന സ്വാതിതിരുനാൾ സംഗീത നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലകൾ പരിപോഷിപ്പിക്കുന്നതിൽ നാദോപാസന പോലെയുള്ള ഈ നാട്ടിലെ വിവിധങ്ങളായ കലാസംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ജിഷ്ണു സനത്ത് അധ്യക്ഷത വഹിച്ചു.

ടി. വേണുഗോപാല മേനോൻ, രാജീവ് മേനോൻ, ഗിരീഷ്കുമാർ, ശിവദാസ് പള്ളിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

കൊച്ചുദേവസി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം സ്വീറ്റ് ബസാർ റോഡ് ചാഴുക്കാരൻ ചാക്കുണ്ണി മകൻ കൊച്ചുദേവസി (81)നിര്യാതനായി.

സംസ്കാരം നാളെ(തിങ്കളാഴ്ച) രാവിലെ 11 മണിക്ക്.

വാര്യർ സമാജം സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഭരണ സമിതിയുടെ തന്ത്രി, കാരായ്മ ജീവനക്കാർക്കെതിരെയുള്ള ധാർഷ്ഠ്യം നിറഞ്ഞ പ്രവർത്തനങ്ങളിൽ വാര്യർ സമാജം യൂണിറ്റ് സമ്മേളനം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.

ക്ഷേത്രം ജീവനക്കാരെ വിവിധ പൂക്കളിൽ കോർത്ത മാല പോലെ കോർത്തിണക്കി കൊണ്ടുപോകുന്നതിനു പകരം ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ജീവനക്കാരുടെ ഇടയിൽ പരസ്പര വൈരാഗ്യം സൃഷ്ടിക്കുന്ന തരത്തിലും, ഭക്തർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾക്കു നേരെ സമസ്ത കേരള വാര്യർ സമാജം യൂണിറ്റ് സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സമ്മേളനം സമാജം ജില്ല പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്‌ണ വാര്യർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാർ, പി.വി. രാമചന്ദ്ര വാര്യർ, രാപ്പാൾ ഉണ്ണികൃഷ്ണൻ, ഭദ്ര വാര്യർ, ഭാനുശ്രീ വാര്യർ എന്നിവരെ ആദരിച്ചു.

സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, ഉഷ ദാസ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

പി.വി. രുദ്രൻ വാര്യർ (പ്രസിഡൻ്റ്), എ. അച്യുതൻ (സെക്രട്ടറി), എസ്. കൃഷ്‌ണകുമാർ (ട്രഷറർ), ഇന്ദിര ശശീധരൻ (വനിതാ വിഭാഗം പ്രസിഡൻ്റ്), എ.സി. രമാദേവി (വനിതാ വിഭാഗം സെക്രട്ടറി), പ്രഭ വേണുഗോപാൽ (വനിതാ വിഭാഗം ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വിമാന കമ്പനികൾ അധിക ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം : മൈഗ്രൻ്റ്സ് മിഷൻ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിതമായി ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷൻ പ്രസിഡന്റ്‌ ഷാജു വാലപ്പന്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആൻഡ് ഹെവി ഇന്റസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മയ്ക്ക് നിവേദനം നൽകി.

തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗൾഫ് മേഖലയിലേക്ക് പോകുവാനും, അവിടെ നിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധന മൂലം ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. പല വ്യക്തികളുടെയും വിസയുടെ കാലാവധി തീരുകയും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുവാൻ രൂപത ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവരും ഉണ്ടായിരുന്നു.

ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകിയതായി ഇവർ അറിയിച്ചു.

ആശങ്ക ഒഴിയുന്നു : കുട്ടൻകുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിൽ

ഇരിങ്ങാലക്കുട : ഏപ്രിൽ 28ന് ആരംഭിക്കുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനു മുന്നോടിയായി കുട്ടൻകുളത്തിന്റെ നവീകരണ പ്രവർത്തികൾ തീരുമോ എന്ന ഭക്തജനങ്ങളുടെ ആശങ്ക ഒഴിയുന്നു. കുളത്തിൻ്റെ തെക്കേ മതിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

ഭക്തജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് കുളത്തിന്റെ തെക്കേ മതിലിന്റെയും പടിഞ്ഞാറേ ഭാഗത്തെയും പ്രവൃത്തികൾ ഉത്സവത്തിന് മുന്നോടിയായി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് പിഡബ്ല്യുഡിക്കും, കുളത്തിൻ്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കും ദേവസ്വം കത്ത് നൽകിയിരുന്നു.

തെക്കേ മതിലിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പടിഞ്ഞാറെ മതിൽ പൂർണ്ണമായും പൊളിച്ചു നീക്കിയിട്ടില്ല. നവീകരണ പ്രവൃത്തികൾക്ക് ആവശ്യമായ സാമഗ്രികൾ കുളത്തിലേക്ക് ലോറിയിൽ ഇറക്കാൻ കഴിയും വിധം കുറച്ച് ഭാഗത്തെ മതിൽ മാത്രമാണ് പൊളിച്ച് നീക്കിയിട്ടുള്ളത്. ഇവിടെ അപകടസാധ്യത ഒഴിവാക്കും വിധം മറയ്ക്കാനാണ് സാധ്യത.

നവീകരണ പ്രവൃത്തികൾ പുരോഗമിക്കെ ദേവസ്വത്തിന്റെ ആർക്കിയോളജിക്കൽ മ്യൂസിയത്തിന് മുമ്പിലുള്ള റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നിരുന്നു. തെക്കേ ഭാഗത്ത് മതിലിനുള്ള തറ കെട്ടിയതിനു പിന്നാലെ തന്നെ ഇടിഞ്ഞു താഴ്ന്ന റോഡ് മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നത് ഏറെ ആശ്വാസത്തോടെയാണ് ഭക്തജനങ്ങൾ നോക്കിക്കാണുന്നത്.

കുളത്തിന്റെ ബാക്കി നവീകരണ പ്രവൃത്തികളും സൗന്ദര്യവൽക്കരണവും ഉത്സവത്തിന് ശേഷം പുനരാരംഭിക്കാനാണ് സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പ് : ഇരിങ്ങാലക്കുടയിൽ പോളിംഗ് 60 ശതമാനം കടന്നു

ഇരിങ്ങാലക്കുട : കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3.30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗ് 60 ശതമാനം കടന്നു.

തൃശ്ശൂര്‍ ജില്ലയിൽ ഇതുവരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില

ചേലക്കര – 63.13%
കുന്നംകുളം – 61.67%
ഗുരുവായൂർ – 58.39%
മണലൂർ : 62.16%
വടക്കാഞ്ചേരി – 66.07%
ഒല്ലൂർ – 66.05%
തൃശ്ശൂർ – 64.02%
നാട്ടിക – 63.17%
കയ്പമംഗലം – 60.97%
ഇരിങ്ങാലക്കുട – 64.06%
പുതുക്കാട് – 65.86%
ചാലക്കുടി – 63.54%
കൊടുങ്ങല്ലൂർ – 62.65%