ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസ്സിലെ പ്രതിയായ കൊരുമ്പിശ്ശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവ് (21) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മാർച്ച് 10ന് ഉച്ചയ്ക്ക് 2.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സ് കാത്തു നിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ 17 വയസുള്ള വിദ്യാർഥിയെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ വെച്ച് സ്കൂൾ വിദ്യാർഥികളുമായി ഉണ്ടായ സംഘർഷത്തിൽ പരാതിക്കാരനായ വിദ്യാർഥിയും ഉൾപ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് വിദ്യാർഥിയെ ആക്രമിച്ചത്.
പ്രണവ് ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഈ കേസുകൂടാതെ ഒരു വധശ്രമക്കേസിലും പ്രതിയാണ്.
ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്ഐ ടി. അഭിലാഷ്, ജിഎഎസ്ഐ മാരായ ഗോപകുമാർ, മുരുകദാസ്, സിപിഒ മുരളീകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply