ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും” റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
പാചകം ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചിക്കൻ, ബീഫ്, റൈസ്, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്.
നഗരത്തിൽ ഒമ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചെറിയ ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത റസ്റ്റോറന്റിനെതിരെ പിഴ ചുമത്തുമെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതേയുള്ളൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു.
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ, വി.എ. ഇമ്ന, നീതു, അനന്തുലാൽ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply