ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനിയുടെ വടക്കേ നടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീ ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു.
എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ സുനിൽ മകൻ ആൽഫ്രഡിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, എസ് ഐ രാജേഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നീ ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.
മൊത്തം പത്ത് 500 രൂപയുടെ കള്ളനോട്ടുകളും, പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻ്റർ, പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.
പ്രതി മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന വിവരത്തെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
Leave a Reply