ബലാത്സംഗ കേസ്സിൽ കാട്ടൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : അതിജീവിതയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കാട്ടൂർ സ്വദേശിയായ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ സിദ്ദിഖ് മകൻ ആസിഖ് സുധീറി(39)നെ അറസ്റ്റ് ചെയ്തു.

കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവാണ് കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

പ്രതി അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന അതിജീവിതയും വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും അതിജീവിതയുടെ വീട്ടിൽ പോയി അവരുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും പിന്നീട് അതു കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും ലൈംഗികമായി പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ഇത് തുടർന്നപ്പോൾ അവസാനം അതിജീവിതയ്ക്ക് മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ആയപ്പോഴാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തുടർന്ന് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ കാട്ടൂർ പൊലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ രമേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ജി ധനേഷ്, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *