ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ 12 ദിവസമായി നടന്നുവന്നിരുന്ന ഗുരുസ്മരണ ദശരൂപക മഹോത്സവം ഞായറാഴ്ച വേണുജി സംവിധാനം ചെയ്ത മൃച്ഛകടികം കൂടിയാട്ടത്തോടെ സമാപിച്ചു.
കൂടിയാട്ട അവതരണത്തിന് മുൻപ് ഡോ. ഇ.ആർ. നാരായണൻ പ്രകരണങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന കൂടിയാട്ടത്തിൽ വസന്തസേനയായി കപില വേണുവും ചാരുദത്തനായി സൂരജ് നമ്പ്യാരും മാഥുരനായി മാർഗി സജീവ് നാരായണ ചാക്യാരും കർണ്ണപൂരകനായി പൊതിയിൽ രഞ്ജിത്ത് ചാക്യാരും മൈത്രേയനായി കലാമണ്ഡലം ജിഷ്‌ണു പ്രതാപും ശാർവ്വിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാരും സംവാഹകനായി ശങ്കർ വെങ്കിടേശ്വരനും അഹിന്തനായി ഗുരുകുലം തരുണും മദനികയായി സരിത കൃഷ്‌ണകുമാറും രദനികയായി മാർഗി അഞ്ജന എസ്. ചാക്യാരും രോഹസേനനായി അരൻ കപിലയും രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും, താളത്തിൽ ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക എന്നിവരും കുറുംകുഴലിൽ വൈശാഖും ചമയത്തിൽ കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.
ജനപങ്കാളിത്തം കൊണ്ടും കഥകളുടെയും വേഷങ്ങളുടേയും വൈവിധ്യം കൊണ്ടും സവിശേഷമായിരുന്നു ദശരൂപകമഹോത്സവം.












Leave a Reply