ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു വാക്കു പാലിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസന പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കാന നിർമ്മാണത്തിനായുള്ള ഭാഗം വൃത്തിയാക്കുന്ന നടപടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
ഠാണാ – ചന്തക്കുന്ന് റീച്ചിലെയും അനുബന്ധ റോഡുകളിലെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളായിരിക്കും ആദ്യം ആരംഭിക്കുക.
45 കോടി രൂപ വകയിരുത്തിയ പദ്ധതി പ്രകാരം ചന്തക്കുന്ന് – മൂന്നുപീടിക റോഡിൽ 50 മീറ്ററും, കൊടുങ്ങല്ലൂർ റോഡിൽ സെൻ്റ് ജോസഫ്സ് കോളെജ് വരെയും, ഠാണാവിൽ തൃശൂർ റോഡിൽ പൂതംകുളം റോഡ് വരെയും, ചാലക്കുടി റോഡിൽ താലൂക്ക് ആശുപത്രി വരെയും ആണ് വികസനം നടപ്പാക്കുന്നത്.
ഠാണാ – ചന്തക്കുന്ന് റോഡിൽ 17 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് 12 മീറ്റർ വീതിയിൽ മധ്യത്തിൽ ഡിവൈഡർ ഉൾപ്പെടെ സജ്ജീകരിക്കും.
സംസ്ഥാനപാതയിൽ 14 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമ്മിക്കും. ഇതിനു പുറമേ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.
Leave a Reply