ഇരിങ്ങാലക്കുട : വീട്ടിൽ ഉച്ചത്തിൽ പാട്ടു വെച്ചതിലുള്ള വിരോധത്തിൽ യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷിനെ ആളൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. അഫ്സൽ അറസ്റ്റ് ചെയ്തു.
മെയ് 2ന് ഉച്ചയ്ക്ക് 2.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഉച്ചത്തിൽ പാട്ടു വെച്ചതിലുള്ള വിരോധത്തിൽ പോട്ട ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ വിനു (25) എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാന്റ് ചെയ്തു.
മുറി രതീഷ് ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാളുടെ പേരിൽ കൊടകര പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളും, ഒരു കവർച്ച കേസും, ആളൂർ പൊലീസ് സ്റ്റേഷനിൽ രണ്ടു വധശ്രമ കേസുകളും, മൂന്ന് അടിപിടി കേസുകളും, അടക്കം എട്ടോളം ക്രിമിനൽ കേസുകളുണ്ട്.
രതീഷിനെതിരെ 2024ൽ തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് റിമാൻഡ് ചെയ്തിരുന്നതുമാണ്.
ആളൂർ സബ്ബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സുമേഷ്, സുരേന്ദ്രൻ, സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഹരികൃഷ്ണൻ, അനീഷ്, അനൂപ്, നിഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply