വിയ്യൂർ സെൻട്രൽ ജയിലിൽ “തിരുത്തി”ന് തുടക്കമായി

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ “തിരുത്ത് – 2025” എന്ന പേരിൽ നടക്കുന്ന ജയിൽ ക്ഷേമ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

തൃശൂർ മേയർ എം.കെ. വർഗ്ഗീസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

കലയിലൂടെയും സിനിമയിലൂടെയും സ്പോർട്ട്സിലൂടെയും തടവുകാരുടെ തിരുത്തൽ പ്രക്രിയക്ക് ഒരു തുരുത്ത് ആവാൻ ജയിലിനു കഴിയുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

റീജിയണൽ വെൽഫെയർ ഓഫീസർ ടി.ജി.സന്തോഷ്, കൗൺസിലർ രാജശ്രീ ഗോപൻ, ജോയിൻ്റ് സൂപ്രണ്ട് അഖിൽ രാജ്, ജീസസ് ഫ്രട്ടേണിറ്റി സ്റ്റേറ്റ് ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ, ഫാ. തോമസ് വാഴക്കാല എന്നിവർ പ്രസംഗിച്ചു.

ജോയിൻ്റ് സൂപ്രണ്ട് എം.എം. ഹാരിസ് സ്വാഗതവും, വെൽഫയർ ഓഫീസർ സാജി സൈമൺ നന്ദിയും പറഞ്ഞു.

തടവുകാരുടെ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് വിശിഷ്ടാതിഥികൾ സമ്മാനം നൽകി.

തുടർന്ന് “ഇൻ്റർനാഷണൽ റോബോട്ടിക്ക് എക്‌സ്പോ” എന്ന പേരിലുള്ള സ്കിറ്റ് അവതരണവും ഫ്രീഡം മെലഡിയുടെ ഗാനസന്ധ്യയും അരങ്ങേറി.

23ന് സ്റ്റീഫൻ ദേവസ്സിയുടെ സംഗീത വിസ്മയം മെഗാ ഷോയും, 24 മുതൽ 28 വരെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓൺ കറക്ഷൻ (തിരുത്ത്) എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.