ഇരിങ്ങാലക്കുട : നവംബർ 16ന് മാളയിലെ ദേവാലയത്തിൽ പ്രാർത്ഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും വസ്ത്രത്തിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാള പാറേക്കാട്ടിൽ ജോസ് (77) അന്തരിച്ചു.
കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിനിടെ സമീപത്തെ കല്ലറയിലെ മെഴുകുതിരിയിൽ നിന്നും വസ്ത്രത്തിൽ തീ പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ച ജോസ് വെള്ളിയാഴ്ച്ച രാവിലെയാണ് മരിച്ചത്.
ലോട്ടറി വിൽപ്പനക്കാരനായിരുന്നു.
ജോസിന്റെ ഭാര്യ മേരി കുറച്ചു മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
മാള പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം സംസ്കാരം നടത്തി.
മക്കൾ : വിബിൻ, റോബിൻ, വിബിത
മരുമക്കൾ : ജിജൊ, ബിന്ദു, ജാസ്മിൻ
Leave a Reply