ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ കാട്ടൂർ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടന്നു.
കുംഭമാസത്തിൽ ഉത്രം ആറാട്ടായി വരുന്ന വിധത്തിൽ കൊടികയറി നടക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തിൽ നാലാം ദിവസമാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കുലീപിനി തീർത്ഥക്കുളത്തിൽ ആറാട്ട് നടത്തുന്നത്.
മറ്റു ദിവസങ്ങളിലെല്ലാം പൊഞ്ഞനം ക്ഷേത്രക്കുളത്തിൽ തന്നെ ആറാട്ട് നടക്കും.
രാവിലെ 7 മണിയോടെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നാണ് ആറാട്ട് നടന്നത്.
ആറാട്ടിനു ശേഷം കിഴക്കേ നടപ്പുരയിൽ മേളം കൊട്ടി അവസാനിച്ച് അമ്പലം ചുറ്റി ഒരു പ്രദക്ഷിണവും നടത്തിയാണ് പൊഞ്ഞനം ഭഗവതി തിരിച്ചെഴുന്നള്ളിയത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് പോലും ഇവിടെ നടത്താത്ത സന്ദർഭത്തിലാണ് പൊന്നനത്തമ്മയുടെ ആറാട്ട് കുലീപിനി തീർത്ഥ കുളത്തിൽ നടക്കുന്നത് എന്ന സവിശേഷതയുമുണ്ട് ഈ ചടങ്ങിന്.
ആറാട്ടിന് തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി.
കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണർ എസ് ആർ ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, ദേവസ്വം ബോർഡ് സെക്രട്ടറി സി ബിന്ദു, പൊഞ്ഞനം ക്ഷേത്രം പ്രസിഡന്റ് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Leave a Reply