ഇരിങ്ങാലക്കുട : പ്രസിദ്ധമായ ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം പകർന്നാടിയ പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണുവിൻ്റെ പ്രകടനം അവിസ്മരണീയമായി.
മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് കപില വേണു ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം ആട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചത്.
ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പതിനൊന്നാം ദിനത്തിലാണ് കപില വേണുവിൻ്റെ നങ്ങ്യാർക്കൂത്ത് അരങ്ങേറിയത്.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളമൊരുക്കി.
“നളകഥാഖ്യാനം യക്ഷഗാനത്തിൽ ” എന്ന വിഷയത്തെ അധികരിച്ച് ഡോ ബി പി അരവിന്ദ പ്രഭാഷണം നടത്തി.
”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – സാഹിത്യം” എന്ന വിഷയത്തിൽ ഡോ എം വി അമ്പിളി പ്രബന്ധം അവതരിപ്പിച്ചു.
Leave a Reply