ഇരിങ്ങാലക്കുട : കേരളത്തിൽ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകൾ വഴി ഇന്ത്യയിൽ ആകമാനം നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് പണം എടിഎം കാർഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പിൻവലിക്കുകയും ഇത് ക്രിപ്റ്റോ കറൻസിയായി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന കേസിലെ പ്രധാന പ്രതിയായ കോഴിക്കോട് കരുവിശേരി മാളിക്കടവ് സ്വദേശി അജ്സൽ (24) എന്നയാളെ മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടി.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ അജ്സൽ ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയതായാണ് പ്രാഥമിക വിവരം.











Leave a Reply