ഇരിങ്ങാലക്കുട : അമൃത് 2.0 പദ്ധതിയുടെ ഉപപദ്ധതിയായി നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ സർവേയുടെ പ്രത്യേകത.
ഏകദേശം 30 ദിവസം വരെ നടക്കുന്ന സർവേ നടത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള സപ്തർഷി കൺസൾട്ടൻ്റാണ്.
ദേശീയതലത്തിൽ ഇതിൻ്റെ മേൽനോട്ട ചുമതല സർവേ ഓഫ് ഇന്ത്യയ്ക്കാണ്.
ജില്ലാതലത്തിൽ ജില്ലാ ടൗൺ പ്ലാനിങ് വിഭാഗത്തിനാണ് ഇതിൻ്റെ മേൽനോട്ടം. ഏകദേശം 71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന പ്രദേശത്താണ് സർവേ നടത്തുന്നത്.
ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം മുൻസിപ്പൽ മൈതാനിയിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
ജില്ല ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ് പദ്ധതി വിശദീകരണം നടത്തി.
നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് സ്വാഗതവും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ നന്ദിയും പറഞ്ഞു.
Leave a Reply