ജോൺസൺ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൺ കോക്കാട്ടിനെ തിരഞ്ഞെടുത്തു.

ബിജു തത്തമ്പിള്ളി (മണ്ഡലം ജനറൽ സെക്രട്ടറി – ഓഫീസ് ഇൻ ചാർജ്ജ്), ജോൺസൺ തത്തമ്പിള്ളി (സീനിയർ വൈസ് പ്രസിഡന്റ്‌), ജോഷി കോക്കാട്ട്, ആഞ്ചിയോ ജോർജ്ജ് പൊഴലിപ്പറമ്പിൽ (വൈസ് പ്രസിഡന്റുമാർ), കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, കുരിയപ്പൻ പൗലോസ് (ജോയിൻ്റ് സെക്രട്ടറിമാർ), ജിസ്മോൻ കുരിയപ്പൻ (യൂത്ത് കോർഡിനേറ്റർ), ഷൈനി വിൽസൻ (വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഡെന്നി തീതായി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വേളൂക്കര മണ്ഡലം പ്രവർത്തക സമ്മേളനം ആഗസ്റ്റ് 30 (ശനിയാഴ്ച്ച) ഉച്ചതിരിഞ്ഞ് 3.30ന് വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുവാൻ തീരുമാനിച്ചു.

ജോൺസൻ തത്തമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, വർഗ്ഗീസ് ചെരടായി, ഡേവിസ് മഞ്ഞളി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ “കർമ്മ” തൊഴിൽമേള ആഗസ്റ്റ് 22ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി ആഗസ്റ്റ് 22ന് “കർമ്മ” തൊഴിൽമേള സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗൺ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടക്കുന്ന തൊഴിൽമേളയിൽ ഇരിങ്ങാലക്കുട പ്രദേശത്തുള്ള തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8547129968, 9961614600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക്‌ പ്രസിഡന്റ്‌ സോമൻ ചിറ്റേത്ത്, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ടി.വി. ചാർലി, കൗൺസിലർമാരായ സുജ സഞ്ജീവ്കുമാർ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, മണ്ഡലം ഭാരവാഹിയായ ധർമ്മരാജൻ, എം.എസ്. ദാസൻ, സനൽകുമാർ, ഡിൻ ഷഹീദ്, എ.സി. സുരേഷ്, കുര്യൻ ജോസഫ്, അഡ്വ. പി.ജെ. തോമസ്, സൗമ്യ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനം സദ്ഭാവനാ ദിനമായി പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻ്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് സിദ്ധാർത്ഥൻ, കെപിസിസി മുൻ മെമ്പർ ഐ.കെ. ശിവജ്ഞാനം, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ എം.സി. നീലാംബരൻ, വി.കെ. നൗഷാദ്, ശ്രീനാഥ്, മജീദ് നെടുമ്പുരക്കൽ, സി.കെ. ജമാൽ, സുബ്രഹ്മണ്യൻ, എം. അശോകൻ, ലക്ഷ്മണൻ, ഗോപി മാഷ്, ശശി വാഴൂർ, റാഫേൽ തേമാലിത്തറ, റപ്പായി തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുടയിൽ ഓൾ കേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 24ന്

ഇരിങ്ങാലക്കുട : സീനിയർ ചേംബർ ഇന്റർനാഷണൽ ഇരിങ്ങാലക്കുട ലീജിയൻ സംഘടിപ്പിക്കുന്ന 100+ & 115+ ഓൾ കേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 24ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ അരങ്ങേറും.

രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

100+ കാറ്റഗറിയിൽ മവിസ് 350 ഷട്ടിൽ ഉപയോഗിച്ചാണ് മത്സരങ്ങൾ നടക്കുക. കളിക്കാരുടെ കുറഞ്ഞ പ്രായം 40 വയസ്സാണ്. ആകെ 32 ടീമുകൾക്ക് പങ്കെടുക്കാം.

115+ കാറ്റഗറിയിൽ ഫെതർ ഷട്ടിൽ ആണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ കുറഞ്ഞ പ്രായം 50 വയസ്സാണ്. 16 ടീമുകൾക്ക് പങ്കെടുക്കാം.

എല്ലാ ജില്ലകളിലും നിന്നുമായി പ്രഗൽഭരായ നൂറോളം കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കും.

ഇരു വിഭാഗങ്ങളിലെയും വിജയികൾക്ക് 6000 രൂപയും ട്രോഫിയും, റണ്ണർ അപ്പ് ടീമുകൾക്ക് 4000 രൂപയും ട്രോഫിയും ലഭിക്കും.

സെമിഫൈനലിസ്റ്റുകൾക്ക് 1000 രൂപയും ട്രോഫിയും നൽകും.

പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി അംഗങ്ങളായ വിംസൺ കാഞ്ഞാണിക്കാരൻ, ജോൺ പാറക്ക, സെബാസ്റ്റ്യൻ വെള്ളാനിക്കാരൻ, ജയൻ നമ്പ്യാർ, പീറ്റർ ജോസഫ്, ആൾജോ ജോസഫ്, വി.പി. അജിത് കുമാർ എന്നിവർ അറിയിച്ചു.

മിൽമ പേഡ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി കോണത്തുകുന്ന് ക്ഷീരസംഘം

ഇരിങ്ങാലക്കുട : എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ഫ്രീഡം പേഡ വിൽപ്പനയിൽ 5000 പേഡ വിൽപ്പന നടത്തി കോണത്തുകുന്ന് ക്ഷീര സഹകരണ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

3930 പേഡ വിറ്റ് മാന്ദാമംഗലം ക്ഷീരസംഘം രണ്ടാം സ്ഥാനവും 3300 പേഡ വിൽപ്പന നടത്തി എടവിലങ്ങ് ക്ഷീര സംഘം മൂന്നാം സ്ഥാനവും നേടി.

വാർഷിക പൊതുയോഗത്തിന് മുന്നോടിയായി തൃശൂർ ജില്ലയിലെ പ്രസിഡൻ്റുമാരുടെ യോഗത്തിൽ വച്ച് സംഘങ്ങൾക്കുള്ള
ഉപഹാരം മേഖല യൂണിയൻ ചെയർമാൻ
സി.എൻ. വത്സലൻ പിള്ള വിതരണം ചെയ്തു.

മിൽമ ഫെഡറേഷൻ ബോർഡ് മെമ്പർ ടി.എൻ. സത്യൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മിൽമ ഫെഡറേഷൻ മെമ്പർ താര ഉണ്ണികൃഷ്ണൻ, ബോർഡ് മെമ്പർമാരായ എൻ.ആർ. രാധാകൃഷ്ണൻ, ഷാജു വെളിയൻ, മാനേജിംഗ് ഡയറക്ടർ വിൽസൻ ജെ. പുറവക്കാട്, ഓഡിറ്റർ എം. ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു.

പി & ഐ മാനേജർ സജിത്ത് നന്ദി പറഞ്ഞു.

നിര്യാതനായി

പോളി

ഇരിങ്ങാലക്കുട : കുള അന്തോണി മകൻ പോളി (74) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ആഗസ്റ്റ് 20) ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂർ സെൻ്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി

ഇരിങ്ങാലക്കുട : ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശൂർ റൂറൽ പൊലീസ്.

2023 ഡിസംബർ 23നാണ് കൊമ്പടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗയെ (24) കാണാതായത്.

യുവതിയെ കാണാതായതിനെ തുടർന്ന് മഠത്തിലെ മദർ സൂപ്പീരിയർ പുഷ്പത്തിൻ്റെ പരാതിയിൽ ആളൂർ പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തു.

ആദ്യഘട്ടത്തിൽ യുവതി പോകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വിപുലമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

ഇതോടെ ദുസ്മിനയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുസ്മിന ഒഡിഷ സംസ്ഥാനത്തെ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂർ എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.

ആളൂർ എസ്.ഐ ജെയ്സൺ, എഎസ്ഐ മിനിമോൾ, സിപിഒ ആഷിക്ക് എന്നിവരാണ് ഒഡീഷയിലെത്തി യുവതിയെ കണ്ടെത്തിയത്.

നടപടിക്രമങ്ങൾക്ക് ശേഷം ദുസ്മിനയെ കോടതിയിൽ ഹാജരാക്കും.

ദുസ്മിന കേരളത്തിലുള്ള സഹോദരൻ വഴിയാണ് അടുക്കള ജോലിക്കായി കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ എത്തിയത്.

ഇവിടെയെത്തി 3 മാസത്തിന് ശേഷമാണ് ദുസ്മിനയെ കാണാതായത്. മഠത്തിൽ ജോലി ചെയ്തു വരുന്നതിനിടയിൽ ദുസ്മിനയുടെ സഹോദരിയുടെ വിവാഹം ആണെന്നുള്ള കാര്യം നാട്ടിൽ നിന്ന് അറിയിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ ലീവ് ചോദിച്ചെങ്കിലും ജോലിക്ക് കയറിയിട്ട് 3 മാസമേ ആയുള്ളൂ എന്നതിനാലും ജോലിക്ക് വേറെ ആളെ കിട്ടാത്തതിനാലും ദുസ്മിനക്ക് ലീവ് കൊടുത്തില്ല. ഈ വിവരം ദുസ്മിന കാമുകനായ ഒഡീഷയിലുള്ള മിഖായേൽ എന്നയാളെ അറിയിച്ചു. കല്യാണത്തിന് പങ്കെടുക്കുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മിഖായേൽ കേരളത്തിൽ വന്ന് ദുസ്മിനയെ കൊണ്ടു പോകാമെന്നു പറഞ്ഞു. അതു പ്രകാരം മിഖായേൽ തൃശൂരിലെത്തി ദുസ്മിനയെ ഒഡിഷയിലേക്കു കൊണ്ടു പോവുകയായിരുന്നു.

അവിടെ എത്തിയപ്പോഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ദുസ്മിനയും മിഖായേലും തമ്മിലുള്ള പ്രണയം ഇരുവരുടെയും വീട്ടിലറിഞ്ഞതിനാൽ ഇവരുടെ വിവാഹം വീട്ടുകാർ നടത്തിക്കൊടുത്തു.

തുടർന്ന് ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരവെയാണ് തൃശൂർ റൂറൽ പൊലീസ് അന്വേഷിച്ച് ചെല്ലുന്നത്.

പൊലീസ് പറയുമ്പോഴാണ് ദുസ്മിനയെ കാണാതായ കാര്യത്തിന് മദർ സൂപ്പീരിയറിന്റെ പരാതിയിൽ കേസ് എടുത്തിട്ടുള്ള കാര്യം ഇവർ അറിയുന്നത്.

കേസിനെ കുറിച്ച് പൊലീസ് വിശദമായി പറഞ്ഞു മനസിലാക്കിയ ശേഷം ദുസ്മിനയെ ഭർത്താവ് മിഖേയലിനെയും കൂട്ടി ആളൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി.

സർക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട ആരോപണങ്ങളാണ് കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

സിപിഎമ്മിന് അടുപ്പമുള്ള രണ്ട് വ്യവസായികൾ തർക്കം ഉന്നയിച്ച് നൽകിയ പരാതി കോടതി രേഖയായി പുറത്തായതിലൂടെ സിപിഎം നേതാക്കൾ പലരും പൊതുസമൂഹത്തിൽ കളങ്കിതരായി നിൽക്കുന്നുവെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.

പ്രതിഷേധ സംഗമത്തിന് പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂർ, ജോൺസൺ കോക്കാട്ട്, ജോൺസൻ തത്തംപിള്ളി, ബിജു തത്തംപിള്ളി, ജിസ്മോൻ കുരിയപ്പൻ, ഷൈനി വിൽസൺ എന്നിവർ പ്രസംഗിച്ചു.

തിരുവോണ പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ പുലിയിറങ്ങും : ആഘോഷമാക്കി ബ്രോഷർ പ്രകാശനം

ഇരിങ്ങാലക്കുട : സെപ്റ്റംബർ 6ന് രണ്ടോണ നാളിൽ ഇരിങ്ങാലക്കുടയിൽ പുലിയിറങ്ങും.

ലെജൻ്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 5-ാമത് പുലിക്കളി ആഘോഷത്തിൻ്റെ ബ്രോഷർ ഇന്നസെൻ്റ് സോണറ്റ് പ്രകാശനം ചെയ്തു.

ലെജൻ്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരൻ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ സ്വാഗതവും, സെക്രട്ടറി ലൈജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.