ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള “ഒഡീസി” സംഘടിപ്പിച്ചു.

സ്കൂളിലെ ശാസ്ത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, സ്കൂൾ ഇന്നൊവേഷൻ സെൽ, സ്കൂൾ ക്വാളിറ്റി അസ്സെസ്സ്മെന്റ് & അഷ്വറൻസ് കോർഡിനേറ്റർ സവിത മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ സ്റ്റാളുകളിലായി വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശന വസ്തുക്കൾ ഒരുക്കിയിരുന്നു.

ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.

മൂന്നാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.

ശാസ്ത്രപ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർഥിയായ തോമസ് ജെ. തെക്കേത്തലയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്ത ഹ്യൂമനോയ്ഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.

വിലങ്ങാട് ദുരന്തഭൂമിയിൽ ഇരിങ്ങാലക്കുട രൂപതയുടെ സാന്ത്വന ഭവനങ്ങൾ ആശീർവദിച്ചു

ഇരിങ്ങാലക്കുട : 2024ലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലും താമരശ്ശേരി വിലങ്ങാട് മേഖലയിലും അതീവനാശം വിതച്ച ഉരുൾപൊട്ടലിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് കെ.സി.ബി.സി.യുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിർമ്മിച്ചു നൽകുന്ന 10 സാന്ത്വനഭവനങ്ങളിൽ 6 എണ്ണത്തിന്റെ ആശീർവാദ കർമ്മം ഇരിങ്ങാലക്കുട രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും ചേർന്ന് നിരവധി വൈദികരുടെയും അത്മായരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും എല്ലാ സ്ഥാപനങ്ങളും ഒരുമിച്ചു കൈകോർത്തപ്പോൾ സമാഹരിച്ച ഒരു കോടി 25 ലക്ഷം രൂപയാണ് ഭവന നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്.

കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യ സേവന വിഭാഗം നിർമിച്ചു നൽകുന്ന 140 ഭവനങ്ങളിൽ 10 ഭവനങ്ങളാണ് ഇരിങ്ങാലക്കുട രൂപത സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്നത്.

സോഷ്യൽ ഫോറം ഡയറക്ടർ ഫാ. തോമസ് നട്ടേക്കാടൻ, അസിസ്റ്റൻ്റ് ഡയറക്‌ടർ ഫാ. സാബു പയ്യപ്പിള്ളി എന്നിവരുടെ നേത്യത്വത്തിലുള്ള ഒരു വലിയ ടീം ആണ് എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്.

ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള “ഒഡീസി” സംഘടിപ്പിച്ചു.

സ്കൂളിലെ ശാസ്ത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, സ്കൂൾ ഇന്നൊവേഷൻ സെൽ, സ്കൂൾ ക്വാളിറ്റി അസ്സെസ്സ്മെന്റ് & അഷ്വറൻസ് കോർഡിനേറ്റർ സവിത മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ സ്റ്റാളുകളിലായി വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശന വസ്തുക്കൾ ഒരുക്കിയിരുന്നു.

ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.

മൂന്നാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.

ശാസ്ത്രപ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർഥിയായ തോമസ് ജെ. തെക്കേത്തലയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്ത ഹ്യൂമനോയ്ഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.

നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ച്ചക്കായി നവംബർ 25 (ചൊവ്വാഴ്‌ച) ഉച്ചതിരിഞ്ഞ് 1.30-ന് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശബരിമലയിലെ ഭക്തർ നേരിടുന്ന നരകയാതനക്കും ദുരവസ്ഥക്കുമെതിരെ ഇരിങ്ങാലക്കുടയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ ഒരുക്കാതെ കുട്ടികളെയും ഭക്തരെയും മണിക്കൂറുകളോളം ക്യൂവിൽ നിർത്തി നരകയാതന അനുഭവിപ്പിക്കുന്നു, നിരവധി ഭക്തന്മാർ കുട്ടികളെയും കൂട്ടി ശബരിമല ദർശനം ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാണ് കൂടാതെ പതിനെട്ടാം പടിയുടെ താഴെയും മുകളിലും ഭക്തരെ തള്ളി താഴെയിടുന്ന ജീവനക്കാരും പോലീസ് സംവിധാനവും ആണ് ഉള്ളത്.

കെഎസ്ആർടിസി ഭക്തന്മാരെ ബസ്സിൽ കുത്തിനിറച്ച് മൂന്നിരട്ടി സംഖ്യ ഭക്തരിൽ നിന്നും വാങ്ങി കൊണ്ടിരിക്കുന്നു ഇതിനെല്ലാം ഉത്തരവാദിത്വം കഴിവുകെട്ട ദേവസ്വം ബോർഡും ഭക്തരെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരുമാണെന്നും ശബരിമലയിൽ നടന്ന സ്വർണ്ണ കൊള്ളക്ക് സമാനമായി കൂടൽമാണിക്യം ക്ഷേത്രത്തിലും സമാനമായ തട്ടിപ്പ് നടന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.

കൂടൽമാണിക്യ ക്ഷേത്രത്തിൽ മൂന്നു സ്വർണ്ണ കോലങ്ങളും ഏഴ് സ്വർണ്ണ നെറ്റിപ്പട്ടങ്ങളും ഏഴു സ്വർണ്ണ കുടകളും യാതൊരു സുരക്ഷിതവും ഇല്ലാതെ സ്വർണം പൂശുൽ നടന്നിട്ടുണ്ട് ഈ സ്വർണ്ണം പൂശലിൽ തട്ടിപ്പു നടന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.

ആയതിനാൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും വിശ്വാസികളെ വഞ്ചിക്കുന്ന ഇടത് ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇല്ലാത്ത പക്ഷം കൂടൽമാണിക്യം ക്ഷേത്രത്തിലെ അഴിമതിക്കും തട്ടിപ്പിനും എതിരെ ജനകീയ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ശബരിമലയിലെ ഭക്തർ നേരിടുന്ന നരകയാതനക്കും ദുരവസ്ഥക്കു മെതിരെ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ ഹിന്ദു ഐക്യവേദി തീരുമാനിച്ചു.

പ്രതിഷേധക്കൂട്ടായ്മ ഭാരതീയ വിചാര കേന്ദ്രം ജില്ലാ ട്രഷറർ സുനിൽ ഉദ്ഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് നന്ദൻ അധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി പ്രഭാഷണം നടത്തി.

താലൂക്ക് ഭാരവാഹികളായ സതീഷ് കോമ്പാത്ത്, ഷാജു, ലാൽ കുഴുപ്പിള്ളി എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.

താലൂക്ക് വൈസ് പ്രസിഡണ്ട് കെ ആർ രാജേഷ് സ്വാഗതവും സംഘടനാ സെക്രട്ടറി ഗോപി നന്ദിയും രേഖപ്പെടുത്തി.

നിര്യാതനായി

കുട്ടപ്പൻ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കാരക്കട ശങ്കരൻ മകൻ കുട്ടപ്പൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച)വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ രാധ

മക്കൾ : രവി, രുഗ്‌മിണി,
രമേശ്, സുധ

മരുമക്കൾ : ഗീത, ഉണ്ണികൃഷ്ണൻ, സിജിമോൾ,
ഉണ്ണികൃഷ്ണൻ

എം. ഒ.ജോൺ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന അന്തരിച്ച എം. ഒ ജോണിന്റെ ഓർമ്മദിനം
ആചരിച്ചു.

ഇരിങ്ങാലക്കുട വ്യാപാരഭവനിൽ കൂടിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

എം. ഒ ജോണിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി. കെ. അനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, കെ. ആർ ബൈജു, കെ. ജെ തോമസ്, എ. ജെ. രതീഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട രൂപതയിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ ആതിഥേയത്വത്തിൽ വനിതാ സംഗമം

ഇരിങ്ങാലക്കുട : തിരുസഭ ജൂബിലി വർഷത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ വരുന്ന തൃശ്ശൂർ സോണിൽപെട്ട 5 രൂപതകളിലെ വനിതാ പ്രതിനിധികൾ ഇരിങ്ങാലക്കുട രൂപതയിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ ആതിഥേയത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

സംഗമത്തിൽ കെ.സി.ബി.സി. വനിതാ കമ്മീഷൻ ചെയർമാനും പാലക്കാട് രൂപത മെത്രാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

സമൂഹത്തിൽ വനിതകൾ അഭിമുഖികരിക്കുന്ന വെല്ലുവിളികളെകുറിച്ച് അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ ക്ലാസ്സെടുത്തു.

പൊതു സമ്മേളനത്തിൽ മുൻ ഡയറക്ടർമാർക്ക് സ്വീകരണവും അർഹരായ വനിതകൾക്ക് സാമ്പത്തിക സഹായവും നൽകി.

റവ. ഫാ. ജോളി വടക്കൻ ഗൾഫുനാടുകളിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റർ

ഇരിങ്ങാലക്കുട : ഗൾഫുനാടുകളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.

ഇതു സംബന്ധിച്ചു വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി വഴി ലഭിച്ചു.

ഗൾഫുനാടുകളിൽ സിറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിൻ്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്.

സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിലും പെർമനൻ്റ് സിനഡംഗങ്ങളും 2024 മെയ് 13ന് ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായി സന്ദർശിച്ച അവസരത്തിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഗൾഫുനാടുകളിൽ സീറോമലബാർ സഭയ്ക്ക് അജപാലനാവകാശം ലഭിച്ചത്.

അതിനെത്തുടർന്ന് 2024 ഒക്ടോബർ 29ന് മേജർ ആർച്ച് ബിഷപ്പു മാർ റാഫേൽ തട്ടിലിൻ്റെയും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജോസഫ് പാംപ്ലാനിയുടെയും സാനിധ്യത്തിൽ കർദിനാൾ പിയത്രോ പരോളിൻ പിതാവിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാര യോഗത്തിലാണ് ഗൾഫുനാടുകളിൽ രൂപപ്പെടുത്താനിരിക്കുന്ന അജപാലന സംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്.

അതിൻ പ്രകാരം വത്തിക്കാന്റെ നിർദ്ദേശമനുസരിച്ച് ഈ വർഷം ജനുവരിയിൽ നടന്ന മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റർ സ്ഥാനത്തേക്കു നിയമിക്കപ്പെടാവുന്ന ഏതാനും പേരുകൾ തീരുമാനിച്ചു വത്തിക്കാനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണത്തിലാണ് ഇപ്പോൾ അപ്പസ്തോലിക് വിസിറ്ററായി റവ. ഫാ. ജോളി വടക്കൻ നിയമിതനായിരിക്കുന്നത്.

1965ൽ മാളയിൽ ജനിച്ച ഫാ. ജോളി വടക്കൻ പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി തൃശൂർ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കിയതിനു ശേഷം 1989ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിലിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയ്ത‌ശേഷം ഫാ. ജോളി വടക്കൻ റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.

രൂപത മീഡിയ ഡയറക്ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

“മൃച്ഛകടികം” കലാക്ഷേത്രയിലെ കൂത്തമ്പലത്തിൽ

ഇരിങ്ങാലക്കുട : ദക്ഷിണേന്ത്യയിലെ വിഖ്യാത കലാകേന്ദ്രങ്ങളിലൊന്നായ അഡയാറിലെ കലാക്ഷേത്രയിൽ ഭരതനാട്യത്തിന്റെ സംരക്ഷകയായ രുക്മണി ദേവി അരുണ്ഡയിലും കൂടിയാട്ടം കലയുടെ ആധികാരിക വക്താവായ ഡി. അപ്പുക്കുട്ടൻ നായരും ചേർന്ന് രൂപ കൽപ്പന ചെയ്ത അതിവിശിഷ്ടമായ ഭരതകലാക്ഷേത്രം എന്ന കൂത്തമ്പലത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ ഗുരു വേണുജി സംവിധാനം ചെയ്ത ‘മുച്ഛകടികം’ കൂടിയാട്ടം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.

കേരളത്തിലെ വ്യത്യസ്ത സ്ഥാപനങ്ങിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കലാകാരന്മാർ ചേർന്നാണ് ശുദ്രകന്റെ മൃച്ഛകടികം അരങ്ങിലെത്തിച്ചത്.

പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു വസന്ത സേനയായും സൂരജ് നമ്പ്യാർ ചാരുദാത്തനായും മാർഗി സജി നാരായണ ചാക്യാർ മാഥുരനെയും പൊതിയിൽ രഞ്ജിത്ത് ചാക്യാർ കർണപൂരകനായും നെപത്യ ശ്രീഹരി ചാക്യാർ ശർവ്വിലകനായും ശങ്കർ വെങ്കിടേശ്വരൻ സംവാഹകനായും ഗുരുകല തരുൺ, സരിത കൃഷ്ണകമാർ, അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ മറ്റു കഥാപത്രങ്ങളായും വേഷമിട്ടു.

കലാമണ്ഡലം രാജീവ്, ഹരിഹരൻ വിനീഷ്, നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും വൈശാഖ് (കുറുകഴൽ), ഗുരുകുലം അതുല്യ (താളം) എന്നിവർ പശ്ചാത്തല മേളം ഒരുക്കി.

കലാനിലയം ഹരിദാസ്, വൈശാഖ് എന്നിവരായിരുന്നു ചമയം.

കൂടിയാട്ടത്തിന് മുന്നോടിയായി പ്രശസ്ത നർത്തകിയും കലാനിരൂപകയുമായ ഡോ. അനിത രത്നം വേണുജിയുമായി സഹൃദ ഫൗണ്ടേഷന്റെ അരങ്ങിൽ നടത്തിയ സംവാദം കേൾക്കുവാൻ നിറഞ്ഞ സദസ്സുണ്ടായി.

നവംബർ 16ന് കലാക്ഷേത്രയുടെ കൂത്തമ്പലത്തിൽ മഹാത്മാ ഗാന്ധിയുടെ പൗത്രൻ ഗോപാലകൃഷ്ണ ഗാന്ധി, ഗായകൻ ടി.എം. കൃഷ്ണ, ഗായിക ബോംബെ ജയശ്രീ തുടങ്ങി നാനൂറോളം പേർ നിറഞ്ഞ സദസ്സിൽ വിശ്വനർത്തകി ഡോ. പത്മ സുബ്രഹ്മണ്യം. ഗുരു വി. പി. ധനഞ്ജയൻ എന്നിവർ വേണുജിക്ക് ബ്രഹാദ്ധിശ്വര ക്ഷേത്രത്തിലെ ഗംഗൈ കോണ്ട ചോളപുരം മാതൃകയിൽ രൂപകൽപ്പന ചെയ്ത സരസ്വതി വിഗ്രഹം നൽകി ആദരിച്ചു.

വിശ്വപ്രസിദ്ധ നാടകമായ ശൂദ്രകൻ്റെ മൃച്ഛകടികം എന്ന പ്രാകരണം അരങ്ങേറുന്നതിലൂടെ കൂടിയാട്ടം ഭാരതീയ നാട്യ വേദിക്കു തന്നെ അത്യപൂർവമായ മാർഗ്ഗദർശനം നൽകിയിരിക്കുന്നുയെന്നു പത്മ സുബ്രഹ്മണ്യം അഭിപ്രായപെട്ടു.