ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്ന 131-ാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തിൽ മുഖ്യാഥിതിയായി എത്തിയ വിഖ്യാത ഹിന്ദി ചലച്ചിത്ര താരം നവാസുദ്ദീൻ സിദ്ദിഖി രണ്ടുദിവസം ശില്പശാല നിരീക്ഷിച്ചു.
പാശ്ചാത്യ അഭിനയ സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ പാരമ്പര്യ സങ്കേതങ്ങളിലൂന്നിയുള്ള അഭിനയ പരിശീലനമാണ് നവരസ സാധനയിൽ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവവിദ്യാർഥി കൂടിയായ നവാസുദ്ദീനെ ശില്പശാലയിലെ അഭിനയ ഗുരു വേണുജി നടനകൈരളി പ്രസിദ്ധീകരിച്ച ‘മുദ്ര’ എന്ന ബൃഹദ് ഗ്രന്ഥം നൽകി ആദരിച്ചു.












Leave a Reply