ഇരിങ്ങാലക്കുട : മാനസികാസ്വാസ്ഥ്യമുള്ളയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പുല്ലൂർ തുറവൻകാട് സ്വദേശികളായ തേക്കൂട്ട് വീട്ടിൽ സനീഷ് (38), മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കഴിഞ്ഞയാഴ്ച അനിത് കുമാർ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രതികളായ സനീഷും അഭിത്തും ചൊവ്വാഴ്ച രാത്രി 8 മണിയോടെ അനിത് കുമാറിനെ അന്വേഷിച്ച് തുറവൻകാടുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അനിത് കുമാറിന്റെ അമ്മയോട് അവനെ കിട്ടിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഗാന്ധിഗ്രാം എൻ.എസ്.എസ്. കരയോഗത്തിന് സമീപം അനിത് കുമാറിനെ കണ്ട പ്രതികൾ അയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അനിത് കുമാർ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്.
സനീഷ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്.
അഭിത്ത് ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും, മദ്യ ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്.
Leave a Reply