ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശബരിമലയിലെ ഭക്തർ നേരിടുന്ന നരകയാതനക്കും ദുരവസ്ഥക്കുമെതിരെ ഇരിങ്ങാലക്കുടയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ ഒരുക്കാതെ കുട്ടികളെയും ഭക്തരെയും മണിക്കൂറുകളോളം ക്യൂവിൽ നിർത്തി നരകയാതന അനുഭവിപ്പിക്കുന്നു, നിരവധി ഭക്തന്മാർ കുട്ടികളെയും കൂട്ടി ശബരിമല ദർശനം ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാണ് കൂടാതെ പതിനെട്ടാം പടിയുടെ താഴെയും മുകളിലും ഭക്തരെ തള്ളി താഴെയിടുന്ന ജീവനക്കാരും പോലീസ് സംവിധാനവും ആണ് ഉള്ളത്.

കെഎസ്ആർടിസി ഭക്തന്മാരെ ബസ്സിൽ കുത്തിനിറച്ച് മൂന്നിരട്ടി സംഖ്യ ഭക്തരിൽ നിന്നും വാങ്ങി കൊണ്ടിരിക്കുന്നു ഇതിനെല്ലാം ഉത്തരവാദിത്വം കഴിവുകെട്ട ദേവസ്വം ബോർഡും ഭക്തരെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരുമാണെന്നും ശബരിമലയിൽ നടന്ന സ്വർണ്ണ കൊള്ളക്ക് സമാനമായി കൂടൽമാണിക്യം ക്ഷേത്രത്തിലും സമാനമായ തട്ടിപ്പ് നടന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.

കൂടൽമാണിക്യ ക്ഷേത്രത്തിൽ മൂന്നു സ്വർണ്ണ കോലങ്ങളും ഏഴ് സ്വർണ്ണ നെറ്റിപ്പട്ടങ്ങളും ഏഴു സ്വർണ്ണ കുടകളും യാതൊരു സുരക്ഷിതവും ഇല്ലാതെ സ്വർണം പൂശുൽ നടന്നിട്ടുണ്ട് ഈ സ്വർണ്ണം പൂശലിൽ തട്ടിപ്പു നടന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.

ആയതിനാൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും വിശ്വാസികളെ വഞ്ചിക്കുന്ന ഇടത് ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇല്ലാത്ത പക്ഷം കൂടൽമാണിക്യം ക്ഷേത്രത്തിലെ അഴിമതിക്കും തട്ടിപ്പിനും എതിരെ ജനകീയ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ശബരിമലയിലെ ഭക്തർ നേരിടുന്ന നരകയാതനക്കും ദുരവസ്ഥക്കു മെതിരെ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ ഹിന്ദു ഐക്യവേദി തീരുമാനിച്ചു.

പ്രതിഷേധക്കൂട്ടായ്മ ഭാരതീയ വിചാര കേന്ദ്രം ജില്ലാ ട്രഷറർ സുനിൽ ഉദ്ഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് നന്ദൻ അധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി പ്രഭാഷണം നടത്തി.

താലൂക്ക് ഭാരവാഹികളായ സതീഷ് കോമ്പാത്ത്, ഷാജു, ലാൽ കുഴുപ്പിള്ളി എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.

താലൂക്ക് വൈസ് പ്രസിഡണ്ട് കെ ആർ രാജേഷ് സ്വാഗതവും സംഘടനാ സെക്രട്ടറി ഗോപി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *