ഇരിങ്ങാലക്കുട : കാറളത്തെ ‘വീട്ടിലെ ലൈബ്രറിയി’ൽ മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരനായിരുന്ന ടി.വി. കൊച്ചുബാവയുടെ 26-ാമത് സ്മരണ വാർഷികദിനം ആചരിച്ചു.
ജീവിച്ചിരുന്നെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെയും തകഴിയുടെയും തലത്തിൽ എത്തിപ്പെടാൻ കഴിവുള്ള ദീർഘവീക്ഷണ ലിഖിത സഞ്ചാരിയായിരുന്നു ടി.വി. കൊച്ചുബാവ എന്ന എഴുത്തുകാരനെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകനായ സി.കെ. ഹസ്സൻകോയ പറഞ്ഞു.
രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില, വിജയൻ ചിറ്റേക്കാട്ടിൽ, പുഷ്പ്പൻ ആശാരിക്കുന്ന്, ടി.എസ്.സജീവ്, എം.എൻ. നീതു ലക്ഷി, റഷീദ് കാറളം എന്നിവർ സംസാരിച്ചു.
2026 -ൽ വീട്ടിലെ ലൈബ്രറി ടി.വി. കൊച്ചുബാവ സാഹിത്യ പുരസ്കാരം ഏർപ്പെടുത്താനുള്ള കമ്മിറ്റി രൂപീകരിച്ചു.
കേരളത്തിൽ അറിയപ്പെടുന്ന വലിയ പുരസ്ക്കാരമായി ഇത് മാറുമെന്നും സംഘാടക രൂപീകരണത്തിൽ വിശദീകരിച്ചു.
അശോകൻ ചരുവിൽ രക്ഷാധികാരിയായും
സി.കെ. ഹസ്സൻകോയ ചെയർമാനായും രാധാകൃഷ്ണൻ വെട്ടത്ത് കൺവീനറായും
റഷീദ് കാറളം കോർഡിനേറ്ററായും അമ്പത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.
2026 നവംബറിലാണ് സാഹിത്യ പുരസ്കാരം നൽകുക.












Leave a Reply