ഇരിങ്ങാലക്കുട : വള്ളിവട്ടം ബ്രാലം സ്വദേശിയുടെ വീട്ടിൽനിന്ന് 14 ലിറ്റർ വിദേശമദ്യം പിടികൂടി തൃശൂർ റൂറൽ പൊലീസ്.
കളത്തിപറമ്പിൽ വീട്ടിൽ ദിലീപ് കുമാർ (54) എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.
മലബാർ ഹൗസ്, ഹണീബി, ബിഗ് ബ്രദർ എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്.
മദ്യം പിടിച്ചെടുക്കുന്ന സമയത്ത് ദീലീപ് കുമാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ അമ്പിളി(45)യാണ് വീട്ടിൽ ഉണ്ടായിരുന്നത്. കേസ്സിൽ ദീലീപ് കുമാറിനെയും അമ്പിളിയെയും പ്രതി ചേർക്കും.
ഇരിങ്ങാലക്കുട പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.
ദീലീപ്കുമാർ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് പരസ്യമായി മദ്യപിച്ച രണ്ട് കേസ്സുകളിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഡാൻസാഫ് ടീമിലെ ഗ്രേഡ് എസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി. ജയകൃഷ്ണൻ, സി.ആർ. പ്രദീപ്, പി.എം. മൂസ, ടി.ആർ. ഷൈൻ, ഗ്രേഡ് എഎസ്ഐമാരായ എ.യു. റെജി, ഷിജോ തോമസ്, ഇ.എസ്. ജീവൻ, സീനിയർ സിപിഒമാരായ സോണി സേവ്യർ, വി. കൃഷ്ണദാസ്, സിപിഒ ഇ.വി. ശ്രീജിത്ത്, ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ, സബ്ബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, ജൂനിയർ എസ്ഐ സഞ്ജയ്, ഗ്രേഡ് എഎസ്ഐ ആരിഫ്, സീനിയർ സിപിഒ സിന്റി ജിയോ, അന്തിക്കാട് സ്റ്റേഷൻ എസ്ഐ അനു എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.












Leave a Reply