ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിലെ നിക്ഷേപത്തുക ലഭിക്കാത്തതിനാൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച കോൺഗ്രസ്സ് പ്രവർത്തകനായ കോട്ടക്കകത്തുകാരൻ പൗലോസിൻ്റെ (പൈലി) മരണത്തിൽ പ്രതിഷേധിച്ച് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ബാങ്ക് നിക്ഷേപകർക്ക് ഉടൻ പണം നൽകണമെന്നും സിപിഎമ്മിനെ പ്രതി ചേർത്ത കേസായതിനാൽ സിപിഎമ്മിന്റെ സ്വത്തുവഹകൾ വിറ്റ് ബാങ്കിനു പണം നൽകണമെന്നും, മന്ത്രി ഡോ. ആർ. ബിന്ദുവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും നിക്ഷേപകർക്ക് നിക്ഷേപം തിരികെ നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.
ഡിസിസി സെക്രട്ടറി സതീഷ് വിമലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, സിജൊ പാറക്കാടൻ, ടി.എ. പോൾ, എം.ബി. നെൽസൺ, കർഷക കോൺഗ്രസ് നേതാവ് ശ്രീധരൻ, കെ. ഗണേഷ്, എ.കെ. വർഗ്ഗീസ്, ക്യാപ്റ്റൻ ദാസൻ , പി.വി. ഷാജി, പ്രഭാകരൻ, എന്നിവർ പ്രസംഗിച്ചു.
എൻ. ആർ. ശ്രീനിവാസൻ സ്വാഗതവും രാജേന്ദ്രൻ പുലാനി നന്ദിയും പറഞ്ഞു.
Leave a Reply