ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ മാനാട്ടുകുന്ന് പെരിപറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്ന് വിളിക്കുന്ന രതീഷ് (43) എന്നയാളെ അറസ്റ്റ് ചെയ്തു.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആളൂർ സ്റ്റേഷൻ പരിധിയിലെ മാനാട്ടുകുന്നിൽ പ്രവേശിച്ചതിനെ തുടർന്നാണ് രതീഷിനെ കാഴ്ചപ്പിളളിക്കാവ് അമ്പലത്തിന് സമീപത്തു നിന്ന് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
രതീഷ് ആളൂർ, കൊടകര സ്റ്റേഷനുകളിലായി അഞ്ച് വധശ്രമ കേസിലും രണ്ട് അടിപിടി കേസിലും ഒരു കവർച്ചാകേസിലും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ പോലീസ് ഇൻസ്പെക്ടർ ബി. ഷാജിമോൻ, ജിഎസ്ഐ മാരായ പ്രസന്നകുമാർ, ജയകുമാർ, സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജോ ആൻ്റണി, സമീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണദാസ്, ശ്രീജിത്ത്, അനൂപ്, ഹോം ഗാർഡ് ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.












Leave a Reply