ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഹരീഷ് ജയിലിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ കാട്ടൂക്കടവ് നന്തനത്ത് പറമ്പില്‍ വീട്ടില്‍ ഹരീഷ് (46) എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി.

നോർത്ത് പറവൂർ കെടാമംഗലത്തു നിന്നുമാണ് പ്രതിയെ റൂറൽ ജില്ലാ പൊലീസ് പിടികൂടിയത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരീഷിനെതിരെ കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, കവർച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള 46 ക്രിമിനൽക്കേസുകളുണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി. ബൈജു, സബ്ബ് ഇൻസ്പെക്ടർ എസ്. സബീഷ്, എഎസ്ഐ ധനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി. വിപിൻ, ക്രൈം സ്ക്വാഡ് എഎസ്ഐ ഇ.എസ്. ജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *