ഇരിങ്ങാലക്കുട : കാട്ടൂർ റോഡിലുളള ബിവറേജ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന കാട്ടൂർ സ്വദേശി ഒറ്റാലി വീട്ടിൽ സതീശൻ (53) ഷോപ്പിന്റെ കൌണ്ടർ ക്ലോസ് ചെയ്ത് ഷട്ടർ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന കാറളം കല്ലന്തറ താണിശ്ശേരിയിൽ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കണ്ണമ്പുള്ളി വീട്ടിൽ ഓലപ്പീപ്പി സജീവൻ എന്നു വിളിക്കുന്ന സജീവൻ (45), പോട്ട പടിഞ്ഞാറെത്തല വീട്ടിൽ ഫ്രിജോ (38) എന്നിവരോട് ഷോപ്പിൽ നിന്നും പുറത്തേക്ക് പോകാൻ പറഞ്ഞിരുന്നു.
ഇതിൻ്റെ വിരോധത്താൽ മെയ് 3ന് രാവിലെ 10 മണിക്ക് ബിവറേജ് ഷോപ്പിലേക്ക് ജോലിക്കു വന്ന സതീശനെ തടഞ്ഞു നിർത്തി ഇവർ രണ്ടു പേരും വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സജീവൻ, ഫ്രിജോ എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഷാജൻ, സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ, മുഹമ്മദ് റാഷി, പ്രൊബേഷൻ എസ് ഐ സുബിൻ, എ എസ് ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനുലാൽ, സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Leave a Reply