ഇരിങ്ങാലക്കുട : റവന്യൂ ജീവനക്കാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മേലൂർ വില്ലേജ് ഓഫീസർ സൂരജ് മേനോൻ (51) റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.
പോട്ട പരേതനായ കുറിച്ചിയത്ത് നാരായണമേനോന്റെയും മുൻ നഗരസഭാ കൗൺസിലറും വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഉപ്പത്ത് തുളസിയുടെയും മകനാണ്.
വർക്കല ബീച്ച്, ശിവഗിരി മഠം, ജഡായുപ്പാറ എന്നിവിടങ്ങളിലേക്കു ട്രെയിനിൽ വിനോദയാത്ര നടത്തി ഇന്നലെ മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്.
ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.
മുൻപ് കൊരട്ടി വില്ലേജ് ഓഫീസിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
മൃതദേഹം താലൂക്ക്
ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്.
ഭാര്യ : സീന
മക്കൾ : ഐശ്വര്യ, ആദർശ്
Leave a Reply