കരുവന്നൂർ ബാങ്ക് : നിക്ഷേപകർക്ക് പണം തിരിച്ചു നൽകണം ; ഇനിയൊരു ആത്മഹത്യ ഇവിടെ സമ്മതിക്കില്ല : പ്രക്ഷോഭവുമായി ബി ജെ പി രംഗത്ത്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ഭർത്താവിൻ്റെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടത് നൽകാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ചികിത്സയ്ക്ക് പണം ലഭിക്കാതെ പോയ പ്രഭ ടീച്ചർ ബാങ്കിന് മുമ്പിൽ സമരമുഖത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു.

ബാങ്കിലെ നിക്ഷേപകർക്ക് എത്രയും വേഗം അവരുടെ നിക്ഷേപങ്ങൾ തിരികെ നൽകണമെന്നും, ഇനിയൊരു ആത്മഹത്യ കരുവന്നൂരിൽ അനുവദിക്കില്ലെന്നും ബി ജെ പി മുന്നറിയിപ്പു നൽകി.

ബി ജെ പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ടി ഡി സത്യദേവ് അധ്യക്ഷത വഹിച്ചു.

ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി സി രമേഷ്, ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടൻ, വൈസ് പ്രസിഡന്റ് സൂരജ് കടുങ്ങാടൻ,
സെക്രട്ടറി ആർട്ടിസ്റ്റ് പ്രഭ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ആർച്ച അനീഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, ട്രഷറർ രമേഷ് അയ്യർ, ശ്യാംജി മാടത്തിങ്കൽ, റീജ സന്തോഷ്, സിന്ധു സതീഷ്, രാധാകൃഷ്ണൻ, ലാമ്പി റാഫേൽ, ഷാജുട്ടൻ, സരിത സുഭാഷ്, രാജു ഇത്തിക്കുളം, ചന്ദ്രൻ അമ്പാട്ട്, രമേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *