നിര്യാതനായി

ചാക്കുണ്ണി

ഇരിങ്ങാലക്കുട : പരേതനായ ചിറയത്ത് കൊറിയൻ കൊച്ചുവറീത് മകൻ ചാക്കുണ്ണി (83) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ആഗസ്റ്റ് 22) രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ആനി ചാക്കുണ്ണി

മക്കൾ : ലിജി, ഷിജി, ലിംസി

മരുമക്കൾ : ജോഫി, ജോൺസൺ, റിച്ചാർഡ്

നിര്യാതനായി

പോളി

ഇരിങ്ങാലക്കുട : കുള അന്തോണി മകൻ പോളി (74) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ആഗസ്റ്റ് 20) ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂർ സെൻ്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

നിര്യാതനായി

ദിവാകരൻ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് കാരുമാത്ര നെടുങ്ങാണം തൈനക്കത്ത് അയ്യപ്പൻ മകൻ ദിവാകരൻ (106) നിര്യാതനായി.

സംസ്കാരം നടത്തി.

മക്കൾ : തിലകൻ, രക്ന, ഷീല, അജിത, മണി

മരുമക്കൾ : അരുൺ സിംഗ്, മിധുലിൽ, കൃഷ്ണ, ആതിര

വിയോഗം

അരവിന്ദാക്ഷൻ

ഇരിങ്ങാലക്കുട : ഊരകം പടിഞ്ഞാറുവീട്ടിൽ അരവിന്ദാക്ഷൻ (76) അന്തരിച്ചു. 

സംസ്കാരം നടത്തി.

ഭാര്യ : പരേതയായ സുധ അരവിന്ദ് 

മക്കൾ : അരുൺ, അനീഷ് 

മരുമകൾ : ശ്രുതി അരുൺ

നിര്യാതനായി

ജോയ്

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ശോഭന

മക്കൾ : ജിനോ, ജാസ്മി.

മരുമക്കൾ : സച്ചു, റിജി

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : ചെമ്മണ്ട ചേറ്റുപുഴക്കാരൻ തോമസ് മകൻ ജോസ് (60) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച (ജൂൺ 24) വൈകീട്ട് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

ഭാര്യ : റോസിലി

മക്കൾ : സിജോ, സിജി

നിര്യാതനായി

ശങ്കരൻ

ഇരിങ്ങാലക്കുട : നഗരസഭ പതിനഞ്ചാം വാർഡ് കൊല്ലാട്ടി ക്ഷേത്രത്തിനു സമീപം പള്ളിച്ചാടത്ത് വീട്ടിൽ തൃപ്പായി മകൻ ശങ്കരൻ (79) നിര്യാതനായി.

സംസ്കാരം ജൂൺ 24 (ചൊവ്വാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ഭാരതി

മക്കൾ : ജഗദീഷ്, ഡോ ജലജ, പരേതയായ ജയ

മരുമക്കൾ : അമ്പിളി, സന്തോഷ്, പരേതനായ അനിലൻ.

നിര്യാതനായി

അരവിന്ദാക്ഷ മേനോൻ

ഇരിങ്ങാലക്കുട : റിട്ട. വില്പന നികുതി അസിസ്റ്റൻ്റ് കമ്മീഷണർ മുരിയാട് മണവക്കത്ത് അരവിന്ദാക്ഷ മേനോൻ (88) നിര്യാതനായി.

സംസ്കാരം ജൂൺ 22 (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് മുരിയാട് വീട്ടുവളപ്പിൽ.

ഭാര്യ : ഛാത്രാട്ടിൽ സരളാദേവി (മുരിയാട്
എ യു പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക)

മക്കൾ : ശ്രീകുമാർ മുരിയാട് (ഫോട്ടോഗ്രാഫർ), ഡോ വിജയകുമാർ

മരുമകൾ : മിനി ശ്രീകുമാർ

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല : ചികിത്സ ലഭിക്കാതെ കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേകൻ കൂടി മരിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിനായി ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചതായി പരാതി.

പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസ് (68) ആണ് മരിച്ചത്.

പൗലോസിൻ്റെ ഭാര്യ വെറോനിക്കയും കുടുംബവുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലെ ജീവനക്കാരനായ പൗലോസിന് രാവിലെ കടയിലേക്ക് വരുന്ന വഴി സൈക്കിളിന് മുൻപിലേക്ക് പട്ടി വട്ടം ചാടി ആഗസ്റ്റ് 23നാണ് അപകടം പറ്റുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിന് ചികിത്സക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. തുടർന്നും ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോൾ വീട്ടിലേക്ക് മാറ്റി. അപ്പോഴും ഓരോ മാസവും 1 ലക്ഷം രൂപയിലേറെ ചിലവ് വന്നിരുന്നു.

ചികിത്സ ആരംഭിച്ചപ്പോൾ മുതൽ ബാങ്കിലുള്ള പണം പിൻവലിക്കാൻ ഒത്തിരി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

എല്ലാ മാസവും പണം ആവശ്യപ്പെട്ട് ബാങ്കിൽ കത്ത് നൽകുമായിരുന്നെങ്കിലും പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ് കിട്ടിയിരുന്നതെന്നും പൗലോസിൻ്റെ ഭാര്യ പറഞ്ഞു.

10 വർഷംമുമ്പ് പൗലോസ് കരുവന്നൂർ ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 50,000 രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടായിരുന്നു.

ഈ തുകയാണ് പൗലിസിന് തൻ്റെ ചികിത്സാ ആവശ്യത്തിന് പോലും ഉപകരിക്കാതെ ബാങ്കിൽ തന്നെ കിടന്നത്.

പല തവണയായി കിട്ടിയതിൽ ബാക്കിയായി ബാങ്കിൽനിന്ന് ഇനിയും രണ്ടരലക്ഷത്തോളം രൂപ കിട്ടാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ബാങ്കിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പണം കിട്ടിയില്ലെന്നും വെറോനിക്ക പറഞ്ഞു.

ഞായറാഴ്ച മരിച്ച പൗലോസിൻ്റെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

നിര്യാതനായി

ജോർജ്ജ്

ഇരിങ്ങാലക്കുട : നഗരസഭ പത്തൊമ്പതാം വാർഡ് തെക്കേ അങ്ങാടിയിൽ ആഴ്ചങ്ങാടൻ വീട്ടിൽ പരേതനായ ലോനപ്പൻ മകൻ ജോർജ്ജ് (65) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച (ജൂൺ 7) രാവിലെ 10.30ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സിനി

മകൾ : അൻസ