ഡി സോൺ കലോത്സവത്തിൽ മിന്നിത്തിളങ്ങിസെൻ്റ് ജോസഫ്സ് കോളേജ് : മികച്ച വനിതാ കലാലയം ; സെക്കൻ്റ് റണ്ണർ അപ്പ് ; നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

ഇരിങ്ങാലക്കുട : ഡി സോൺ കലോത്സവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്. 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും കലാലയം സ്വന്തമാക്കി.

പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകപ്പട്ടം സ്വന്തമാക്കി കോളെജിൻ്റെ അഭിമാനമായി.

കോളെജ് യൂണിയൻ
അലോകയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം വിദ്യാർഥിനികളാണ് കലോത്സവ വേദിയിൽ മാറ്റുരച്ചത്.

ചെയർപേഴ്സൺ അഫ്‌ല സിമിൻ, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ് തുടങ്ങിയവർ നയിച്ച ഫൈൻ ആർട്സ് ഗ്രൂപ്പിൻ്റെ കൺവീനർ സോന ദാസ് ആയിരുന്നു.

മാർഗ്ഗംകളി, ഒപ്പന, കവിതാരചന (തമിഴ്), സംസ്കൃതം കഥാരചന, പ്രബന്ധ രചന, കവിതാലാപനം, രംഗോലി, ദേശഭക്തി ഗാനം, സംഘഗാനം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ട്, കഥകളി സംഗീതം, ഫോക് ഡാൻസ്, സ്കിറ്റ്, മലയാളം കവിതാരചന, അക്ഷരശ്ലോകം, ഇംഗ്ലീഷ് കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും വെസ്റ്റേൺ മ്യൂസിക്, കഥകളി സംഗീതം, മോഹിനിയാട്ടം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കവിതാരചന, മൈം, കാർട്ടൂൺ, കാവ്യകേളി, തമിഴ് പ്രബന്ധ രചന തുടങ്ങിയവയിൽ മൂന്നാം സ്ഥാനവും നേടിയാണ് സെൻ്റ് ജോസഫ്സ് കോളെജ് മികച്ച നേട്ടം സ്വന്തമാക്കിയത്.

നേട്ടം സ്വന്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഏവരെയും പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അനുമോദിച്ചു.

വൻ സ്വീകരണമൊരുക്കിയാണ് കോളെജ് വിജയികളെ വരവേറ്റത്.

തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്സ് കോളെജ് ഡി സോണിലെ മികച്ച വനിതാ കലാലയമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഡി സോൺ കലോത്സവത്തിൽ മിന്നിത്തിളങ്ങിസെൻ്റ് ജോസഫ്സ് കോളേജ് : മികച്ച വനിതാ കലാലയം ; സെക്കൻ്റ് റണ്ണർ അപ്പ് ; നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

ഇരിങ്ങാലക്കുട : ഡി സോൺ കലോത്സവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്. 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും കലാലയം സ്വന്തമാക്കി.

പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകപ്പട്ടം സ്വന്തമാക്കി കോളെജിൻ്റെ അഭിമാനമായി.

കോളെജ് യൂണിയൻ
അലോകയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം വിദ്യാർഥിനികളാണ് കലോത്സവ വേദിയിൽ മാറ്റുരച്ചത്.

ചെയർപേഴ്സൺ അഫ്‌ല സിമിൻ, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ് തുടങ്ങിയവർ നയിച്ച ഫൈൻ ആർട്സ് ഗ്രൂപ്പിൻ്റെ കൺവീനർ സോന ദാസ് ആയിരുന്നു.

മാർഗ്ഗംകളി, ഒപ്പന, കവിതാരചന (തമിഴ്), സംസ്കൃതം കഥാരചന, പ്രബന്ധ രചന, കവിതാലാപനം, രംഗോലി, ദേശഭക്തി ഗാനം, സംഘഗാനം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ട്, കഥകളി സംഗീതം, ഫോക് ഡാൻസ്, സ്കിറ്റ്, മലയാളം കവിതാരചന, അക്ഷരശ്ലോകം, ഇംഗ്ലീഷ് കവിതാരചന എന്നിവയിൽ രണ്ടാം സ്ഥാനവും വെസ്റ്റേൺ മ്യൂസിക്, കഥകളി സംഗീതം, മോഹിനിയാട്ടം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കവിതാരചന, മൈം, കാർട്ടൂൺ, കാവ്യകേളി, തമിഴ് പ്രബന്ധ രചന തുടങ്ങിയവയിൽ മൂന്നാം സ്ഥാനവും നേടിയാണ് സെൻ്റ് ജോസഫ്സ് കോളെജ് മികച്ച നേട്ടം സ്വന്തമാക്കിയത്.

നേട്ടം സ്വന്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഏവരെയും പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അനുമോദിച്ചു.

വൻ സ്വീകരണമൊരുക്കിയാണ് കോളെജ് വിജയികളെ വരവേറ്റത്.

തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്സ് കോളെജ് ഡി സോണിലെ മികച്ച വനിതാ കലാലയമായി തെരഞ്ഞെടുക്കപ്പെടുന്നത്.

സ്കൂൾ വാർഷികം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 73-ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

പുരസ്കാര വിതരണം, മംഗളപത്ര സമർപ്പണം എന്നിവ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ഡിക്സനും, ജോസ് ജെ. ചിറ്റിലപ്പിള്ളിയും ഫോട്ടോ അനാച്ഛാദനം
മാനേജർ എ.എൻ. നീലകണ്ഠനും നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

എഇഒ എം.എസ്. രാജീവ്, പഞ്ചായത്തംഗങ്ങളായ എ.എം. ജോൺസൻ, എ.എസ്. സുനിൽകുമാർ, വി.ആർ. ഷൈജു, സി.എസ്. അജീഷ്, പ്രിൻസിപ്പൽ കെ.പി. ലിയോ, ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ കെ.പി. മാത്യു, എ.എൻ. വാസുദേവൻ, അഡ്വ. കെ.എ. മനോഹരൻ, ജോമി ജോൺ, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, രമ്യ സിജു എന്നിവർ പ്രസംഗിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ റീജിയണൽ ഓഫീസ് ജയ്പൂരിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപ്പ് ജയ്പൂരിലെ വൈശാലി നഗറിൽ ആരംഭിച്ച റീജിയണൽ ഓഫീസിന്റെയും പുതിയ ശാഖയുടെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്തു.

സ്വാമി ബാൽമുകുന്ദാചാര്യ മഹാരാജ് എംഎൽഎ ആശംസകൾ നേർന്നു.

രാജസ്ഥാൻ സർക്കാരിൻ്റെ എഡിജിപി ബിജു ജോർജ്ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി.

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസിഡറും ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു.

ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് & ഡെവലപ്പ്മെൻ്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു

ഇരിങ്ങാലക്കുട : 0480 മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളെജിലുമായി നടത്തിവന്ന തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് പ്രൊഫസർ പി.ആർ. ജിജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അഡ്വ. തോമസ് ഉണ്ണിയാടൻ, 0480 സെക്രട്ടറി റഷീദ് കാറളം, സജീവ് കുമാർ കല്ലട എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം അരങ്ങേറിയ പെൺ നടൻ, വയൽപായും വെങ്കൈകൾ എന്നീ നാടകങ്ങളെ കുറിച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ വിശകലനം ചെയ്തു.

അശോകൻ ചരുവിൽ നാടകാവതാരകരെ ആദരിച്ചു.

അരുൺ ലാൽ സംവിധാനം ചെയ്ത കുഹു, ശശിധരൻ നടുവിൽ തൻ്റെ തനതായ ശൈലിയിലൂടെ സംവിധാനം നിർവഹിച്ച എൻ.എസ്. മാധവൻ്റെ വിവർത്തന നാടകമായ ഹിഗ്വിറ്റ എന്നിവ സഹൃദയ ഹൃദയം കീഴടക്കി.

പി. കൃഷ്ണനുണ്ണി, പി.ആർ. ജിജോയ്, അഡ്വ. മണികണ്ഠൻ ആതിര അരവിന്ദ്, ഹേന അരവിന്ദ്, സോണിയ ഗിരി, സുമേഷ് മണിത്തറ തുടങ്ങി അറുപതോളം കലാകാരന്മാരാണ് ഹിഗ്വിറ്റയിൽ അണിനിരന്നത്.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18 മുതൽ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18ന് ആരംഭിക്കും.

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകുന്നേരം 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

പല്ലിശ്ശേരി ചിദാനന്ദാശ്രമം പി. നവീൻകുമാർ യജ്ഞാചാര്യനും സിദ്ധാർത്ഥൻ കായംകുളം യജ്ഞപൗരാണികനും ആലുവ പ്രസാദ് നമ്പൂതിരി യജ്ഞപുരോഹിതനുമാണ്.

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന യജ്ഞം ജനുവരി 25ന് ശ്രീകൃഷ്ണാവതാര പാരായണത്തിനുശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : മാഗി

മക്കൾ : റീന, സീന, ജീന

മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി

ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തൽ കൂടി

ഇരിങ്ങാലക്കുട : ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് ഇവ.

ഹൈപ്പോസ‌ില ജനുസിൽ കണ്ടുപിടിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ഇനമാണ് “ഹൈപ്പോപ്‌പില പൊളേസിയെ” എന്ന പുതിയ നിശാശലഭം.

ഈ ജനുസ്സിലെ നിശാശലഭങ്ങളെ ബാഹ്യഘടനകൾ കൊണ്ട് തരംതിരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇവയുടെ ജനിറ്റാലിയ ഘടനയെ അടിസ്ഥാനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്.

ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവയ്ക്ക് ‘ഹൈപ്പോസ്‌പില പൊളേസിയെ’ എന്ന പേര് നൽകിയത്.

ഇതോടെ ഇന്ത്യയിൽ ഹൈപോസ്‌പില ജനുസ്സിൽ രണ്ട് സ്പീഷിസുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.

പാലക്കാട് ജില്ലയിലെ സിംഗപ്പാറ, നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ പട്ടിക്കാട്, പത്തനംതിട്ട ജില്ലയിലെ വട്ടോളിപടി എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.

സ്കോപ്പസ് ഇൻഡെക്സ്‌ഡ് അന്താരാഷ്ട്ര ശാസ്ത്ര മാസികയായ എൻ്റമോണിലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ഡോ. അഭിലാഷ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള എൺറ്റമൊ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥികളായ പി.കെ. ആദർശ്, ജോസലിൻ ട്രീസ ജേക്കബ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.

യു.ജി.സി. ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.