കെഎസ്ടിഎ മെമ്പർഷിപ്പ് ക്യാമ്പയിൻ

ഇരിങ്ങാലക്കുട : “കെഎസ്ടിഎ യിൽ അംഗമാകൂ…പൊതു വിദ്യാഭ്യാസത്തിൻ്റെ കാവലാളാകൂ…” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സംഘടനയുടെ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.

മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി നിർവഹിച്ചു.

ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു.

ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് സജീവൻ, ജില്ല എക്സി അംഗം കെ കെ താജുദീൻ എന്നിവർ സംസാരിച്ചു.

ജനുവരി 13 മുതൽ 27 വരെയാണ് ക്യാമ്പയിൻ.

അരിപ്പാലത്ത് സാമൂഹ്യവിരുദ്ധർ തകർത്ത കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

ഇരിങ്ങാലക്കുട : അരിപ്പാലത്ത് സാമൂഹ്യവിരുദ്ധർ തകർത്ത കുടിവെള്ള വിതരണ സാമഗ്രികൾ വീണ്ടും പുനഃസ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിച്ചു.

പൂമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി അരിപ്പാലം സെന്ററിൽ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തിരുന്നു.

ഏറെ തിരക്കുള്ള അരിപ്പാലം സെന്ററിൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിലാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

ബസ് യാത്രികരും, കാൽനട യാത്രക്കാരും, ഓട്ടോ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസകരമായിരുന്ന കുടിവെള്ള വിതരണത്തിന് സജ്ജീകരിച്ചിരുന്ന സാമഗ്രികളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തകർത്തത്.

പൂമംഗലം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എൻ ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, പഞ്ചായത്തു മെമ്പർമാരായ കത്രീന ജോർജ്ജ്, ജൂലി ജോയ്, ലാലി വർഗീസ്, വി ജി അരുൺ, അജി കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

ബൈക്ക് തടഞ്ഞ് കത്തി കാണിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 3 കിലോഗ്രാം വെള്ളി കവർന്നു

ഇരിങ്ങാലക്കുട : ബൈക്കിൽ പോയ ജ്വല്ലറി ഉടമയെയും ഭാര്യയെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ എത്തിയ രണ്ടുപേർ 3 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ കവർന്നു.

മാപ്രാണം സെൻ്ററിൽ ജ്വല്ലറി നടത്തുന്ന മുംബൈ സ്വദേശി അശോക് ചവാനും ഭാര്യയും വെള്ളിയാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴിക്കാട്ടുകോണത്ത് വെച്ച് കവർച്ച നടന്നത്.

ഇവരുടെ ബൈക്കിനെ പിന്തുടർന്ന് മറ്റൊരു ബൈക്കിൽ എത്തിയ കവർച്ചാസംഘം ആഭരണങ്ങൾ അടങ്ങിയ സഞ്ചി ഇവരിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അശോക് വണ്ടി നിർത്തിയപ്പോൾ കത്തി കാണിച്ച് സഞ്ചി തട്ടിയെടുക്കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി ബി കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് അന്തരിച്ചു

ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് (59) നിര്യാതനായി. തിങ്കളാഴ്ച്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1965 മെയ് 7ന് ആലപ്പാട്ട് തെക്കേത്തല ജോർജ്ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കരയിലാണ് ജോൺസൺ ജി ആലപ്പാട്ടിൻ്റെ ജനനം. തൃശൂർ തോപ്പ് സെൻ്റ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നടത്തിയ ജോൺസണച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും, ലൂർദ്ദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരത്തടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻ്റ് ജോർജ്ജ്), ചായ്പ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. രൂപത കെ സി വൈ എം യുവജന സംഘടനയുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതൻ്റെ ഭൗതിക ശരീരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 5 മണി വരെ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള സെൻ്റ് ജോസഫ് വൈദിക ഭവനിലും, തുടർന്ന് വൈകീട്ട് 5.30 മുതൽ പറപ്പൂക്കരയിലുള്ള സഹോദരൻ ഡോ പീറ്റർ ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദർശനത്തിനു വെയ്ക്കും.

മൃതസംസ്കാര ശുശ്രൂഷാകർമ്മങ്ങൾ വ്യാഴാഴ്ച്ച രാവിലെ 11.30ന് പ്രസ്തുത ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 12.30 മുതൽ 2 മണി വരെ പറപ്പൂക്കര സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിനു വെയ്ക്കും. ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂക്കര, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

അഭിവന്ദ്യ പിതാക്കന്മാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട് , മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മൃതസംസ്കാര ശുശ്രൂഷകർമ്മങ്ങൾക്ക് നേതൃത്വം നൽകും.

റവ ഫാ ആൻ്റോ ജി ആലപ്പാട്ട്, റവ സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആൻ്റോ, പരേതനായ ജോസഫ്, വർഗ്ഗീസ് ഡോ പീറ്റർ എന്നിവർ സഹോദരങ്ങളാണ്.

സ്ത്രീധന പീഡന കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്ത്രീധന പീഡന കേസിലെ പ്രതിയെ പോലീസിൻ്റെ പിടിയിൽ.

കാട്ടൂർ കരാഞ്ചിറ നായരുപറമ്പിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണുവിനെ (31) ആണ് സ്ത്രീധന പീഡനത്തിൻ്റെ പേരിൽ കാട്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജു അറസ്റ്റ് ചെയ്തത്.

പ്രതി ഭാര്യയായ മീനുവിനെ കഴിഞ്ഞ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

കഴിഞ്ഞ ഡിസംബർ 31ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും ഭാര്യയെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു.

കാട്ടൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ബൈജു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.

നിര്യാതനായി

ജോണി

ഇരിങ്ങാലക്കുട : പുല്ലൂർ തെക്കിനിയേടത്ത് പൗലോസ് മകൻ ജോണി (86) നിര്യാതനായി.

സംസ്ക്കാരകർമ്മം ജനുവരി 14 (ചൊവ്വാഴ്‌ച) രാവിലെ 10 മണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സെലീന

മക്കൾ : ബെറ്റിസൻ, ബീന, ബെന്നി, ബിജു, ബേബി

മരുമക്കൾ : സുബി, വർഗീസ്, മീറ്റി, ജെൻസി, അമ്പിളി

ദേവീ ക്ഷേത്രങ്ങളിൽ നാളെമകര ചൊവ്വ ആഘോഷിക്കും

ഇരിങ്ങാലക്കുട : മകര മാസത്തിലെ ആദ്യ ചൊവ്വാഴ്ച്ചയായ നാളെ ദേവീക്ഷേത്രങ്ങളിൽ മകര ചൊവ്വ ആഘോഷിക്കും.

ആഘോഷങ്ങളുടെ ഭാഗമായി അന്നമനട പടിഞ്ഞാറില്ലത്ത് ദേവീ ക്ഷേത്രത്തിൽ രാവിലെ 5ന് വിശേഷാൽ പൂജകൾ, 6ന് ദേവീമാഹാത്മ്യം സമ്പൂർണ്ണ പാരായണം, 9.30ന് പ്രസാദ വിതരണം, വൈകീട്ട് 6ന് ദേവിക്ക് പുഷ്പാഭിഷേകവു० തുടർന്ന് പൂമൂടലും, 7ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം, പൂമൂടൽ ദർശനം, 7.30ന് രാഗസുധാരസം കലാപരിപാടികൾ, 8.30ന് പ്രസാദ ഊട്ട് എന്നിവ നടക്കും. 

വെള്ളാങ്ങല്ലൂർ ചേലൂർ പനോക്കിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 5ന് ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, തോറ്റംപാട്ട്, വൈകീട്ട് 3.30ന് എഴുന്നള്ളിപ്പ്, 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, രാത്രി 7ന് തായമ്പക, 8ന് നൃത്തനൃത്ത്യങ്ങൾ, വെളുപ്പിന് 2ന് ഗുരുതി, തുടർന്ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

കോണത്തുകുന്ന് മഞ്ഞുകുളങ്ങര ദേവീ ക്ഷേത്രം, മനയ്ക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രം, കണ്ണികുളങ്ങര ദേവീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മകര ചൊവ്വ ആഘോഷം പ്രസിദ്ധമാണ്.

ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവം സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു.

രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിയിറക്കി.

തുടർന്ന് തെക്കേടത്ത് – വടക്കേടത്ത് മഹാദേവ ക്ഷേത്രങ്ങളിലെ ദേവൻമാരെ ആറാട്ട് കടവായ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിച്ചു.

ആറാട്ട് കടവിലെ വിശേഷാൽ പൂജകൾക്ക് ശേഷ० ഇരു ക്ഷേത്രങ്ങളിലേയു० തന്ത്രിമാരും മേൽശാന്തി മാരും മഹാദേവന്റെ തിടമ്പ് മഞ്ഞളിൽ പൊതിഞ്ഞ് ഓട്ടരുളിയിൽ വച്ച് മുങ്ങി. കൂടെ ഭക്തരു० മുങ്ങി.

തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.

വെച്ചൂർ രമാദേവി അവതരിപ്പിച്ച ഓട്ടൻ തുള്ളലിനു ശേഷം ഉച്ചക്ക് നടന്ന തിരുവാതിര സദ്യക്ക് നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.

സന്ധ്യക്ക് ദീപാരാധന, നിറമാല, ചുറ്റുവിളക്കും ഉണ്ടായിരുന്നു.

ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവം സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു.

രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിയിറക്കി.

തുടർന്ന് തെക്കേടത്ത് – വടക്കേടത്ത് മഹാദേവ ക്ഷേത്രങ്ങളിലെ ദേവൻമാരെ ആറാട്ട് കടവായ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിച്ചു.

ആറാട്ട് കടവിലെ വിശേഷാൽ പൂജകൾക്ക് ശേഷ० ഇരു ക്ഷേത്രങ്ങളിലേയു० തന്ത്രിമാരും മേൽശാന്തി മാരും മഹാദേവന്റെ തിടമ്പ് മഞ്ഞളിൽ പൊതിഞ്ഞ് ഓട്ടരുളിയിൽ വച്ച് മുങ്ങി. കൂടെ ഭക്തരു० മുങ്ങി.

തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.

വെച്ചൂർ രമാദേവി അവതരിപ്പിച്ച ഓട്ടൻ തുള്ളലിനു ശേഷം ഉച്ചക്ക് നടന്ന തിരുവാതിര സദ്യക്ക് നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.

സന്ധ്യക്ക് ദീപാരാധന, നിറമാല, ചുറ്റുവിളക്കും ഉണ്ടായിരുന്നു.

സ്വച്ഛ് സർവേക്ഷൻ : നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട : സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സർവേക്ഷൻ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടന്നു.

നഗരസഭയിലെ പൊതുമതിലുകൾ, ചുവരുകൾ എന്നിവ പോസ്റ്റർ മുക്തമാക്കി ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു.

സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ഐ ഇ സി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

19-ാം വാർഡ് മാർക്കറ്റിലെ എല്ലാ ചുമരുകളും മനോഹരമാക്കി.

അതിന്റെ തുടർച്ച എന്ന നിലയിൽ 20-ാം വാർഡിൽപ്പെടുന്ന ബസ് സ്റ്റാൻഡിൽ 250 കിലോ പേപ്പർ മാലിന്യം വിവിധ ചുമരുകളിൽ നിന്നായി നീക്കം ചെയ്ത് പെയിന്റിംഗ് നടത്തി സെൽഫി സ്പോട്ടുകൾ, അതിമനോഹരമായ ചിത്രങ്ങൾ എന്നിവ വരച്ചു ചേർത്തു.

ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്‌ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ മിനി ജോസ്, ക്ലീൻ സിറ്റി മാനേജർ എസ് ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ്, രാജേഷ്, ശുചിത്വമിഷൻ യുവ പ്രൊഫഷണൽ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.