നിര്യാതനായി

കൊച്ചുദേവസി

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം സ്വീറ്റ് ബസാർ റോഡ് ചാഴുക്കാരൻ ചാക്കുണ്ണി മകൻ കൊച്ചുദേവസി (81)നിര്യാതനായി.

സംസ്കാരം നാളെ(തിങ്കളാഴ്ച) രാവിലെ 11 മണിക്ക്.

വിമാന കമ്പനികൾ അധിക ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം : മൈഗ്രൻ്റ്സ് മിഷൻ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിതമായി ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷൻ പ്രസിഡന്റ്‌ ഷാജു വാലപ്പന്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആൻഡ് ഹെവി ഇന്റസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മയ്ക്ക് നിവേദനം നൽകി.

തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗൾഫ് മേഖലയിലേക്ക് പോകുവാനും, അവിടെ നിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധന മൂലം ബുദ്ധിമുട്ടുകയാണ് പ്രവാസികൾ. പല വ്യക്തികളുടെയും വിസയുടെ കാലാവധി തീരുകയും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുവാൻ രൂപത ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവരും ഉണ്ടായിരുന്നു.

ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകിയതായി ഇവർ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് : ഇരിങ്ങാലക്കുടയിൽ പോളിംഗ് 60 ശതമാനം കടന്നു

ഇരിങ്ങാലക്കുട : കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3.30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗ് 60 ശതമാനം കടന്നു.

തൃശ്ശൂര്‍ ജില്ലയിൽ ഇതുവരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

മണ്ഡലം തിരിച്ചുള്ള പോളിംഗ് നില

ചേലക്കര – 63.13%
കുന്നംകുളം – 61.67%
ഗുരുവായൂർ – 58.39%
മണലൂർ : 62.16%
വടക്കാഞ്ചേരി – 66.07%
ഒല്ലൂർ – 66.05%
തൃശ്ശൂർ – 64.02%
നാട്ടിക – 63.17%
കയ്പമംഗലം – 60.97%
ഇരിങ്ങാലക്കുട – 64.06%
പുതുക്കാട് – 65.86%
ചാലക്കുടി – 63.54%
കൊടുങ്ങല്ലൂർ – 62.65%

നിര്യാതയായി

സന്ധ്യ

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുംകുന്ന് ആനുരുളി റോഡ് ശ്രീനാരായണഗുരുദേവ ഭക്ത കരയോഗത്തിനു സമീപം പെരുംകുളം വീട്ടിൽ സുനിൽ ഭാര്യ സന്ധ്യ (47) നിര്യാതയായി.

പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളിയാണ്.

സംസ്കാരം ഏപ്രിൽ 6 (തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് മുക്തിസ്ഥാനിൽ.

മകൾ : ഗോപിക

മാണിക്യ ശ്രീ പുരസ്‌കാരം വേണുജിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം നൽകി വരുന്ന മാണിക്യ ശ്രീ പുരസ്കാരത്തിന് പ്രശസ്ത കൂടിയാട്ടം കലാകാരൻ വേണുജി അർഹനായി.

സുപ്രധാന സംസ്കൃത നാടകങ്ങളായ മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം ഭാസൻ്റെ ഊരുഭംഗം, ശൂദ്രകന്റെ മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദ്ദേശിയ വേദികളിൽ എത്തിച്ചു എന്നതാണ് വേണുജിയുടെ ഈ രംഗത്തെ സുപ്രധാന നേട്ടം.

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിനു പുറമെ കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളിൽ നിന്നും ഫെല്ലോഷിപ്പുകൾക്ക് വേണുജി അർഹനായിട്ടുണ്ട്.

ഇരിങ്ങാലക്കുട നടനകൈരളിയുടെ സ്ഥാപകനാണ് വേണുജി.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നളിൻ ബാബു എസ് മേനോൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും.

ഇടതു വലതു മുന്നണികളെ കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം : നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : എൽഡിഎഫിനെയും യുഡിഎഫിനെയും കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളത്തിനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ റോഡ് ഷോയുടെ സമാപനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

കേരളത്തിലെ സിപിഎം സർക്കാർ കേരളത്തെ വൻ കടബാധ്യതയിലാക്കി കഴിഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും യുവജനങ്ങൾ തൊഴിലിനും വ്യവസായ സംരംഭങ്ങൾക്കുമായി നാട് വിടുന്നതും സാധാരണമായി കൊണ്ടിരിക്കുകയാണെന്ന്മന്ത്രി ചൂണ്ടിക്കാട്ടി. അവർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്നു. ഈ ഗതികേടിന് പരിഹാരം കാണാൻ കേരളത്തിലെ മുഖ്യപ്രതിപക്ഷം എന്ന് പറയുന്ന കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് സാധിക്കില്ല. ഇടതും വലതും തമ്മിലുള്ള അശാസ്ത്രീയ കൂട്ടുകെട്ട് ഡൽഹിയിൽ ഇന്നും തുടർന്നു കൊണ്ട് ജനങ്ങളെ പറ്റിക്കുകയാണ്.

കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബിജെപി – എൻഡിഎ സർക്കാർ ഇവിടെ അധികാരത്തിൽ വരണമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു.

പൂതംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

നിര്യാതയായി

മറിയാമ്മ

ഇരിങ്ങാലക്കുട : പരേതനായ തട്ടിൽ ചേറ്റുപുഴക്കാരൻ ജോസഫ് ഭാര്യ മറിയാമ്മ (90) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : കൊച്ചുമേരി, ആന്റോ, വർഗീസ്, ജെസ്സി, ജോസ്, ജെയ്സൺ

മരുമക്കൾ : പോൾ, ബീന, ഷോബി, ടോണി, നിഷ, മെനില

നിര്യാതയായി

ത്രേസ്യ

ഇരിങ്ങാലക്കുട : അരിപ്പാലം പൂക്കോട് പരേതനായ വറീത് ഭാര്യ കരേക്കാട്ട് ത്രേസ്യ (91) നിര്യാതയായി.

മക്കള്‍ : ജോയ്, അഗസ്റ്റിന്‍, മേരി, വിന്‍സെന്റ്

മരുമക്കള്‍ : മോളി, മേഴ്‌സി, സെബാസ്റ്റ്യന്‍, പരേതയായ ഫ്‌ളക്‌സി

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ. നായർ വിഷ്ണുപ്രിയക്ക് ഉപഹാരം നൽകി അനുമോദിച്ചു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് പൊന്നാടയണിയിച്ചു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡൻ്റ് റാണി പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും ഗണിതശാസ്ത്രവിഭാഗം അധ്യാപിക ജോസി ജോർജ്ജ് നന്ദിയും പറഞ്ഞു.

തോൽവികളിൽ തളരാതെ, അവയിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് നിശ്ചയദാർഢ്യത്തോടെ മുന്നേറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിഷ്ണുപ്രിയ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹികബോധവും ദേശസ്നേഹവുമുള്ള, ചിന്തിക്കുന്ന യുവത്വമാണ് വളർന്നു വരേണ്ടതെന്നും വിഷ്ണുപ്രിയ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ മൂന്നാംഘട്ട പ്രചാരണങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ മൂന്നാഘട്ട പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

വ്യാപാരസ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.

കാട്ടൂർ, പടിയൂർ, പൂമംഗലം ഇരിങ്ങാലക്കുട ടൗൺ എന്നീ മണ്ഡലങ്ങളിലാണ് സന്ദർശനം നടത്തിയത്.