ഇരിങ്ങാലക്കുട : ആളൂരിൽ ഭാര്യാ പിതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27), സഹോദരൻ റിറ്റ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.
വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി പരാതിക്കാരന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് ജിറ്റ് സഹോദരനൊന്നിച്ച് പരാതിക്കാരന്റെ വീട്ടിലെത്തിയത്. എന്നാൽ മകൾ ജിറ്റിന്റെ കൂടെ പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പ്രതികൾ രണ്ട് പേരും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ റൗഡികളാണ്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ജിറ്റ് ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കുന്നതിനായി അറസ്റ്റ് ചെയ്ത കേസ്സിലും അടക്കം അഞ്ച് ക്രമിനൽക്കേസിലെ പ്രതിയാണ്.
റിറ്റ് ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും ഉൾപ്പെടെ ആറ് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ജിഎസ്ഐ പ്രസന്നകുമാർ, സിപിഒ-മാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.












Leave a Reply