ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശികളായ അതുൽ കൃഷ്ണ, അതുൽ കൃഷ്ണയുടെ സഹോദരീ ഭർത്താവ് എന്നിവർക്ക് അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50) പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ സി എം ക്ലീറ്റസ്, പ്രൊബേഷൻ എസ് ഐ സി പി ജിജേഷ്, സീനിയർ സി പി ഓമാരായ ഇ എസ് ജീവൻ, എം ഷംനാദ്, സി പി ഓമാരായ കെ എസ് ഉമേഷ്, എം എം ഷാബു എന്നിവർ ചേർന്ന് ചേർന്ന് ചെങ്ങാലൂരിൽ നിന്നാണ് ബാബുവിനെ പിടി കൂടിയത്.
പരാതിക്കാരോട് ഓരോ സമയത്ത് ഓരോരോ കാരണങ്ങൾ പറഞ്ഞാണ് വാങ്ങിയ പണം തിരിച്ചു കൊടുക്കാതെ ബാബു സമയം നീട്ടിക്കൊണ്ട് പോയിരുന്നത്.
ഓണ അവധിയും പൊങ്കൽ അവധിയും പണം തിരിച്ചു തരാൻ തടസ്സമായി പരാതിക്കാരോട് പറഞ്ഞിരുന്നു.
തുടർന്ന് പ്രതി ചതിക്കുകയാണെന്ന് മനസ്സിലായതോടെയാണ് അവർ പൊലീസിൽ പരാതിപ്പെട്ടത്.