ഇരിങ്ങാലക്കുട : മുരിയാട് സ്വദേശിയായ 16 വയസ്സുകാരനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ വച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച നെല്ലായി ആലത്തൂർ പേരാട്ട് വീട്ടിൽ ഉജ്ജ്വൽ (25), മുരിയാട് കുഴിമടത്തിൽ വീട്ടിൽ അദ്വൈത് (19) എന്നിവരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഉജ്ജ്വലിനെതിരെ കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി 3 വധശ്രമകേസുകളും അടിപിടികേസും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്. 2024ൽ കാപ്പ പ്രകാരം 6 മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.
ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർമാരായ ജോർജ്ജ്, പ്രസന്നകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനന്ദ്, സമീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിജേഷ്, ശ്രീജിത്ത്, ആഷിക്ക്, അരുൺ, വിശാഖ്, സിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply