ഇരിങ്ങാലക്കുട : ആളൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടയ്ക്ക് മുന്നിൽ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ തടഞ്ഞ് നിർത്തി വെട്ടുകത്തി കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 6 പേർ പിടിയിൽ.
ആളൂർ സ്വദേശികളായ വള്ളിവട്ടത്തുക്കാരൻ വീട്ടിൽ തിലകൻ (53), പൊൻമാനിശ്ശേരി വീട്ടിൽ ജിന്റോപി എന്ന് വിളിക്കുന്ന ജിന്റോ (33), കടാശ്ശേരി വീട്ടിൽ പാമ്പ് സജീവൻ എന്ന് വിളിക്കുന്ന സജീവൻ (45), വാഴപ്പള്ളി വീട്ടിൽ ജിനോ (40), കരുവാൻ വീട്ടിൽ ധനേഷ് (39), അരിക്കാടൻ വീട്ടിൽ ജോർജ്ജ് (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തിലകൻ്റെ പേരിൽ ആളൂർ, ഇരിങ്ങാലക്കുട, കൊടകര സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളുണ്ട്.
ജിന്റോ ആളൂർ, മാള, കൊടകര, ചാലക്കുടി സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമ കേസുകളിൽ ഉൾപ്പെടെ ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
സജീവൻ ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസിൽ ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ധനേഷ് ആളൂർ സ്റ്റേഷൻ പരിധിയിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസിലും പ്രതിയാണ്.
ആളൂർ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ.ടി. ബെന്നി, ജിഎസ്ഐ സി.എസ്. സുമേഷ്, ജി എസ് സി പി ഒ ജിബിൻ, സിപിഒ ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.












Leave a Reply