ഇരിങ്ങാലക്കുട : വിഖ്യാത നർത്തകൻ ഉദയ ശങ്കറുടെയും സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറുടെയും ഗുരുനാഥനും സംഗീത ചക്രവർത്തിയായിരുന്ന ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ പ്രിയമിത്രവുമായിരുന്ന തോട്ടം നമ്പൂതിരിയുടെ കലാജീവിതത്തെ സമഗ്രമായി പഠിച്ച് നൃത്ത നിരൂപകൻ വിനോദ് ഗോപാലകൃഷ്ണൻ സെപ്തംബർ 25ന് വൈകുന്നേരം 5 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ പ്രഭാഷണം നടത്തും.
കഥകളിയുടെ ചരിത്രത്തിൽ തന്നെ അസാമാന്യ അഭിനയ പ്രതിഭയായിരുന്ന ഗുരു തോട്ടം ശങ്കരൻ നമ്പൂതിരി നിര്യാതനായിട്ട് എട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കേരളത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇനിയും വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല.
ചടങ്ങിൽ പ്രൊഫ. ജി.എസ്. പോൾ മുഖ്യാതിഥിയായിരിക്കും.
നവരസ സാധന ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ തുടർച്ചയായി വിഖ്യാത കൂടിയാട്ടം കലാകാരി കപില വേണു അഭിനയിച്ച ‘ദേവാണാം പിയ’ എന്ന ചലച്ചിത്രവും അവതരിപ്പിക്കും.
ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ വിഖ്യാത സംഗീതജ്ഞൻ ടി.എം. കൃഷ്ണ നേതൃത്വം നൽകിയ അശോക ചക്രവർത്തിയുടെ ശാസനകളെ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പഠനത്തിന്റെ ഭാഗമായി തയാറാക്കിയ ഈ ഫിലിമിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ മുൽക്കിയാണ്.












Leave a Reply